ആന്ധ്രയിൽ നിർണായക നീക്കങ്ങളുമായി ബിജെപി; നഷ്ടം ടിഡിപിയ്ക്കോ?
'ആന്ധ്രയുടെ ഭാവി മുഖ്യമന്ത്രി'
ജൂനിയർ എൻടിആറിന്റെ ശക്തമായ പ്രതികരണം പുറത്തുവന്നതോടെ ആന്ധ്രാ പ്രദേശിന്റെ ഭാവി മുഖ്യമന്ത്രി എന്നാണ് ആരാധകർ അദ്ദേഹത്തെ വിളിക്കുന്നത്. #JrNTRFootNaraDogs എന്ന ഹാഷ് ടാഗ് ട്വിറ്ററിലും തരംഗമാകുകയാണ്. താരക് രാമറാവുവിന്റെ രാഷ്ട്രീയ പ്രവേശനത്തോടെ ചന്ദ്രബാബു നായിഡു കുടുംബത്തിന്റെ രാഷ്ട്രീയത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്. എൻടിആറിന്റെ വരവോടെയാണ് ടിഡിപിയുടെ ഭാവി ആശങ്കയിലാകുമെന്നാണ് മറ്റൊരു വാദം.
വൈഎസ്ആർ യോഗ്യനെന്ന് ജഗൻ
1986ൽ ടിഡിപി സ്ഥാപകൻ കൂടിയായ എൻടിറാമ റാവു തന്നെയാണ് സർവകലാശാല സ്ഥാപിച്ചത്. ജഗൻ സർക്കാർ വൈഎസ്ആർ കോൺഗ്രസ് സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ വൈഎസ് രാജശേഖര റെഡ്ഡിയുടെ പേര് യൂണിവേഴ്സിറ്റിക്ക് നൽകുകയായിരുന്നു. എംബിബിഎസ് ഡോക്ടർ കൂടിയായിരുന്ന തന്റെ പിതാവ് 2004 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആരോഗ്യ സംബന്ധമായ പദ്ധതികൾ കൊണ്ടുവന്നുവെന്നും മൂന്ന് മെഡിക്കൽ കോളേജുകൾ സ്ഥാപിച്ചതായും ജഗൻ പറഞ്ഞു. അതിനാൽ തന്നെ "അർഹിക്കുന്ന വ്യക്തിക്ക് ക്രെഡിറ്റ് നൽകേണ്ടതില്ലേ?" എന്നും ജഗൻ ചോദിക്കുന്നു.
വിമർശനവുമായി ജൂനിയർ എൻടിആർ
ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ വിമർശനം ഉണ്ടായിരിക്കുന്നത് എൻടി രാമറാവുവിന്റെ കൊച്ചു മകൻ കൂടിയായ സൂപ്പർ താരം ജൂനിയർ എൻടിആറിന്റെ ഭാഗത്തുനിന്നുമാണ്. നിയമസഭാ ബിൽ പാസാക്കി ഒരു ദിവസത്തിന് ശേഷമാണ് നടപടിക്കെതിരെ ട്വീറ്റിലൂടെ വിമർശിച്ചിരിക്കുന്നത്.
"എൻടിആറും വൈഎസ്ആറും അത്യന്തം ജനപ്രീതിയുള്ള വലിയ നേതാക്കളാണ്. ഇതിൽ ഒരാളുടെ പേര് മാറ്റി മറ്റൊരാളുടെ പേര് വയ്ക്കുന്നതിലൂടെ ബഹുമാനിക്കപ്പെടുന്നില്ല. ഇത്തരത്തിൽ ഒരു നടപടിയിലൂടെ വൈഎസ്ആറിന്റെ ഉയരം കൂട്ടില്ല, അതിനൊപ്പം എൻടിആറിന്റെ ഉയരം കുറയ്ക്കുകയുമില്ല. ഇത്തരത്തിൽ യൂണിവേഴ്സിറ്റിയുടെ പേര് മാറ്റുന്നതിലൂടെ എൻടിആറിന്റെ പ്രശസ്തി കുറയുകയില്ല. തെലുങ്ക് രാജ്യത്തിന്റെ ചരിത്രത്തിലും ജനങ്ങളുടെ മനസിലും അദ്ദേഹത്തിന്റെ ഉയരം കുറയുകയില്ല" എന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കുന്നു.
എൻടിആറിന്റെ രാഷ്ട്രീയ പ്രവേശനം
ഇതോടെ എൻടിആറിന്റെ രാഷ്ട്രീയ പ്രവേശനവും ഇതോടൊപ്പം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. എൻടിആർ വൈകാതെ തന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഏറെ നാളായി പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇതിന് പിന്നാലെ അമിത് ഷായുമായി നടത്തിയ ചർച്ചകൾ വാർത്തയായത്. ഇതോടെ താരക് എന്ന എൻടിആർ ജൂനിയർ ബിജെപിയിൽ ചേരുമോ എന്ന തരത്തിൽ ചോദ്യങ്ങളും ഉയർന്നു. ബിജെപിയുടെ മിഷൻ സൗത്തിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച നടന്നിരിക്കുന്നതെന്നാണ് നേതാക്കളുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്. അതേസമയം, കുടുംബ പാർട്ടിയായ ടിഡിപി വിട്ട് മറ്റൊരു പാർട്ടിയിലേക്ക് പോകുന്നത് ചന്ദ്രബാബു നായിഡുവിന് വലിയ ക്ഷീണമാകും ഉണ്ടാക്കുക.
ഒടുവിൽ വിശദീകരണവുമായി ജഗൻ
കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ വിശദീകരണവുമായി ജഗൻ മോഹൻ റെഡ്ഡി രംഗത്തുവന്നിട്ടുണ്ട്. ബിൽ പാസാക്കിയത് എൻടിആറിന്റെ ഇകഴ്ത്തിക്കാണിക്കുവാനല്ല എന്നായിരുന്നു പ്രധാന വിശദീകരണം. ആരോഗ്യശ്രി, 104, 108 ആംബുലൻസ് സർവീസുകൾ അടക്കം പൊതുജനാരോഗ്യ പദ്ധതികൾക്ക് വേണ്ടി തന്റെ പിതാവ് സ്വീകരിച്ച നിരവധി പദ്ധതികളെ അനുസ്മരിച്ചുകൊണ്ടാണ് നടപടിയുണ്ടായിരിക്കുന്നത് എന്നും എൻടിആറിനെ തരംതാഴ്ത്താനുള്ള ശ്രമങ്ങൾ ഒന്നുമില്ലെന്നുമാണ് ജഗന്റെ വാദം.