അലിഗഡ് മുസ്ലിം സര്‍വകലാശാല ക്യാംപസിൽ ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്കായി ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവുമായി യുവമോര്‍ച്ച. ക്യാംപസിനുള്ളിൽ ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവുമായി ഭാരതീയ ജനതാ യുവമോര്‍ച്ച പ്രസിഡന്‍റ് മുകേഷ് സിങ് ലോധി വൈസ് ചാൻസിലര്‍ താരീഖ് മൻസൂറിന് കത്ത് നല്‍കി. വൈസ് ചാൻസിലര്‍ പതിനഞ്ച് ദിവസത്തിനുള്ളിൽ മറുപടി നല്‍കിയില്ലെങ്കിൽ ആയിരക്കണക്കിന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്യാംപസിൽ പ്രവേശിച്ച് വിഗ്രഹം സ്ഥാപിക്കുമെന്ന് മുകേഷ് സിങ് പറഞ്ഞു. റിപബ്ലിക് ദിനത്തിൽ ഇന്ത്യൻ പതാകയുമായി ക്യാംപസിനുള്ളിൽ അനധികൃതമായി പ്രവര്‍ത്തിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ യൂണിവേഴ്സിറ്റി അധികൃതര്‍ വിലക്കിയതിനു പിന്നാലെയാണ് യുവമോര്‍ച്ച നേതാവിന്‍റെ ഭീഷണി.
യൂണിവേഴ്സിറ്റിയുടെ രണ്ട് കണ്ണുകള്‍ പോലെയാണ് മുസ്ലീമും ഹിന്ദുവുമെന്നും അതുകൊണ്ട് മുസ്ലിം പള്ളിയ്ക്കൊപ്പം ക്ഷേത്രവും ക്യാംപസിൽ നിര്‍മിക്കാമെന്നും യുവമോര്‍ച്ച അവകാശപ്പെട്ടു. ഇക്കാര്യത്തിൽ വൈസ് ചാൻസിലര്‍ക്ക് എതിരഭിപ്രായം ഉണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.
യൂണിവേഴ്സിറ്റിയുടെ രണ്ട് കണ്ണുകള്‍ പോലെയാണ് മുസ്ലീമും ഹിന്ദുവുമെന്നും അതുകൊണ്ട് മുസ്ലിം പള്ളിയ്ക്കൊപ്പം ക്ഷേത്രവും ക്യാംപസിൽ നിര്‍മിക്കാമെന്നും യുവമോര്‍ച്ച അവകാശപ്പെട്ടു. ഇക്കാര്യത്തിൽ വൈസ് ചാൻസിലര്‍ക്ക് എതിരഭിപ്രായം ഉണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.