മുംബൈ: വിവാദ ഇസ്‌ലാമിക പ്രഭാഷകൻ സക്കീർ നായിക്ക് ഉടൻ ഇന്ത്യയിലേക്ക് മടങ്ങിവരില്ല. സൗദി അറേബ്യയിൽ സന്ദർശനം നടത്തുന്ന അദ്ദേഹം തിങ്കളാഴ്‌ച മടങ്ങിവരുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. സക്കീർ നായിക്ക് മതപ്രഭാഷണത്തിന് ആഫ്രിക്കയിലേക്ക് പോയിരിക്കുകയാണെന്നും രണ്ടോ മൂന്നോ ആഴ്‌ചകൾക്ക് ശേഷമേ ഇന്ത്യയിലേക്ക് മടങ്ങുകയുള്ളൂ എന്നും അദ്ദേഹത്തിന്റെ സഹായി അറിയിച്ചു.
സക്കീർ നായിക്ക് മുംബൈയിൽ നടത്താനിരുന്ന പത്രസമ്മേളനവും റദ്ദാക്കിയിട്ടുണ്ട്. അദ്ദേഹം സ്‌കൈപ്പ് വഴി മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.
സക്കീർ നായിക്കിന്റെ പ്രഭാഷണങ്ങൾ ധാക്കയിൽ ആക്രമണം നടത്തിയ ഭീകരർക്ക് പ്രചോദനമായി എന്ന വിവരം ബംഗ്ലാദേശ് കൈമാറിയതിനെ തുടർന്ന് മഹാരാഷ്‌ട്ര പോലീസും എൻഐഎയും അദ്ദേഹത്തിന് സമൻസ് അയച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഫട്‌നാവിസും നായിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
സക്കീർ നായിക്ക് മുംബൈയിൽ നടത്താനിരുന്ന പത്രസമ്മേളനവും റദ്ദാക്കിയിട്ടുണ്ട്. അദ്ദേഹം സ്‌കൈപ്പ് വഴി മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.
സക്കീർ നായിക്കിന്റെ പ്രഭാഷണങ്ങൾ ധാക്കയിൽ ആക്രമണം നടത്തിയ ഭീകരർക്ക് പ്രചോദനമായി എന്ന വിവരം ബംഗ്ലാദേശ് കൈമാറിയതിനെ തുടർന്ന് മഹാരാഷ്‌ട്ര പോലീസും എൻഐഎയും അദ്ദേഹത്തിന് സമൻസ് അയച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഫട്‌നാവിസും നായിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.