തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഈ ദുരന്തത്തെ ഫലപ്രദമായി നേരിടാന്‍ സംസ്ഥാനത്തിന് കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനം ലക്ഷ്യത്തിലേക്കടുക്കുകയാണ്. പ്രളയവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക നല്ലനിലയില്‍ മാറ്റാന്‍ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആദ്യഘട്ടം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി യോജിച്ചാണ് പ്രവര്‍ത്തിച്ചത്. ഒരു കുറവും ഇല്ലാതെയാണ് കേന്ദ്ര സേനകളുടെ പ്രവര്‍ത്തനം. എന്നാല്‍ സൈന്യത്തിന് ഒറ്റയ്ക്ക് രക്ഷാദൗത്യം പൂര്‍ത്തീകരിക്കാനാവില്ലെന്നും എല്ലാ ദുരന്തമുഖങ്ങളിലും സിവില്‍ ഭരണകൂടത്തോടൊപ്പമാണ് സൈന്യം പ്രവര്‍ത്തിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരിടത്തും രക്ഷാദൗത്യം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിച്ച ചരിത്രമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആദ്യഘട്ടം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി യോജിച്ചാണ് പ്രവര്‍ത്തിച്ചത്. ഒരു കുറവും ഇല്ലാതെയാണ് കേന്ദ്ര സേനകളുടെ പ്രവര്‍ത്തനം. എന്നാല്‍ സൈന്യത്തിന് ഒറ്റയ്ക്ക് രക്ഷാദൗത്യം പൂര്‍ത്തീകരിക്കാനാവില്ലെന്നും എല്ലാ ദുരന്തമുഖങ്ങളിലും സിവില്‍ ഭരണകൂടത്തോടൊപ്പമാണ് സൈന്യം പ്രവര്‍ത്തിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരിടത്തും രക്ഷാദൗത്യം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിച്ച ചരിത്രമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.