തിരുവനന്തപുരം: പിണറായി വിജയൻ സര്‍ക്കാര്‍ അധികാരത്തിൽ എത്തിയതിന് പിന്നാലെ രൂപം നൽകിയതാണ് സംസ്ഥാന ഭരണ പരിഷ്കരണ കമ്മീഷന്. ഇതിന്റെ അധ്യക്ഷനായി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നിയമിക്കുകയും ചെയ്തിരുന്നു. Also Read : ട്വന്റി20 നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും; അംഗത്വത്തിനായി പത്രങ്ങളില്‍ പരസ്യം; എറണാകുളത്ത് തുടക്കം
എന്നാൽ, ഭരണ പരിഷ്കരണ കമ്മീഷനെ നിയമിച്ചതിൽ ചിലവഴിച്ചതുകയുടെ ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 10 കോടിയോളം രൂപയാണ് ഇത്തരത്തിൽ കമ്മീഷന് വേണ്ടി ചെലവാക്കിയിരിക്കുന്നത്. ചെലവാക്കിയ തുകയിൽ എട്ട് കോടിയും ശമ്പളത്തിനായാണെന്നും റിപ്പോര്‍ട്ടിൽ പറയന്നു.
ഭരണ പരിഷ്കാര കമ്മീഷൻ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ഒന്നിൽ പോലും നടപടിയുണ്ടായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു നടപടി.
കഴിഞ്ഞ ദിവസങ്ങളില്‍ മുൻ വി.എസ്. അച്യുതാനന്ദൻ കമ്മീഷന് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതോടെ കമ്മീഷന്റെ പ്രവര്‍ത്തനവും നിലച്ചമട്ടിലാണെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കമ്മീഷൻ അധ്യക്ഷനും അംഗങ്ങള്‍ക്കുമെല്ലാമായി ശമ്പളമായി നൽകിയത് എട്ട് കോടി ആറ് ലക്ഷം രൂപയാണെന്നാണ് വിവരാവകാശ നിയമപ്രകാരം കണ്ടെത്തിയിരിക്കുന്നത്. അതിന് പുറമെയുള്ള ചെലവുകള്‍ ഇങ്ങനെയാണ്.
ചികിത്സാ ആനുകൂല്യമായി 21 ലക്ഷം രൂപ കൈപ്പറ്റി. അതിൽ, 19 ലക്ഷം രൂപയും കൈപ്പറ്റിയിരിക്കുന്നത് അധ്യക്ഷൻ വി എസ് അച്യുതാനന്ദന് വേണ്ടിയാണ്. യാത്രാബത്തയായി 14 ലക്ഷം രൂപയും ഫോണ്‍ ചാര്‍ജ്ജായി മൂന്നേമുക്കാൽ ലക്ഷവും വാഹന വാടക 24 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍.
Also Read : ശബരിമല നിയമനിര്‍മ്മാണത്തിന്റെ കരടുമായി യുഡിഎഫ്; കള്ളബില്ലുണ്ടാക്കി നാട്ടുകാരെ പറ്റിക്കുന്നെന്ന് സിപിഎം
ശമ്പളമല്ലാതെ ആകെ ചെലവ് 1,62,00,000 രൂപ. പ്രതിമാസ ശമ്പളത്തിന് പുറമെ ആകെ 27,00,000 രൂപയാണ് ആനുകൂല്യമായി കൈപ്പറ്റിയിരിക്കുന്നത്.
വിജിലൻസ് സിസ്റ്റത്തിന്റെ പരിശീലനം, സ്ഥായിയായ വികസനം, പൊതുജന കേന്ദ്രീകൃത സേവനവ്യവസ്ഥ തുടങ്ങി എട്ട് റിപ്പോര്‍ട്ടുകള്‍ ഭരണ പരിഷ്കരണ കമ്മീഷൻ സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇതിൽ ഒന്നിലും നടപടിയെടുത്തിട്ടില്ല.
എന്നാൽ, ഭരണ പരിഷ്കരണ കമ്മീഷനെ നിയമിച്ചതിൽ ചിലവഴിച്ചതുകയുടെ ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 10 കോടിയോളം രൂപയാണ് ഇത്തരത്തിൽ കമ്മീഷന് വേണ്ടി ചെലവാക്കിയിരിക്കുന്നത്. ചെലവാക്കിയ തുകയിൽ എട്ട് കോടിയും ശമ്പളത്തിനായാണെന്നും റിപ്പോര്‍ട്ടിൽ പറയന്നു.
ഭരണ പരിഷ്കാര കമ്മീഷൻ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ ഒന്നിൽ പോലും നടപടിയുണ്ടായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു നടപടി.
കഴിഞ്ഞ ദിവസങ്ങളില്‍ മുൻ വി.എസ്. അച്യുതാനന്ദൻ കമ്മീഷന് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതോടെ കമ്മീഷന്റെ പ്രവര്‍ത്തനവും നിലച്ചമട്ടിലാണെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കമ്മീഷൻ അധ്യക്ഷനും അംഗങ്ങള്‍ക്കുമെല്ലാമായി ശമ്പളമായി നൽകിയത് എട്ട് കോടി ആറ് ലക്ഷം രൂപയാണെന്നാണ് വിവരാവകാശ നിയമപ്രകാരം കണ്ടെത്തിയിരിക്കുന്നത്. അതിന് പുറമെയുള്ള ചെലവുകള്‍ ഇങ്ങനെയാണ്.
ചികിത്സാ ആനുകൂല്യമായി 21 ലക്ഷം രൂപ കൈപ്പറ്റി. അതിൽ, 19 ലക്ഷം രൂപയും കൈപ്പറ്റിയിരിക്കുന്നത് അധ്യക്ഷൻ വി എസ് അച്യുതാനന്ദന് വേണ്ടിയാണ്. യാത്രാബത്തയായി 14 ലക്ഷം രൂപയും ഫോണ്‍ ചാര്‍ജ്ജായി മൂന്നേമുക്കാൽ ലക്ഷവും വാഹന വാടക 24 ലക്ഷം എന്നിങ്ങനെയാണ് കണക്കുകള്‍.
Also Read : ശബരിമല നിയമനിര്‍മ്മാണത്തിന്റെ കരടുമായി യുഡിഎഫ്; കള്ളബില്ലുണ്ടാക്കി നാട്ടുകാരെ പറ്റിക്കുന്നെന്ന് സിപിഎം
ശമ്പളമല്ലാതെ ആകെ ചെലവ് 1,62,00,000 രൂപ. പ്രതിമാസ ശമ്പളത്തിന് പുറമെ ആകെ 27,00,000 രൂപയാണ് ആനുകൂല്യമായി കൈപ്പറ്റിയിരിക്കുന്നത്.
വിജിലൻസ് സിസ്റ്റത്തിന്റെ പരിശീലനം, സ്ഥായിയായ വികസനം, പൊതുജന കേന്ദ്രീകൃത സേവനവ്യവസ്ഥ തുടങ്ങി എട്ട് റിപ്പോര്‍ട്ടുകള്‍ ഭരണ പരിഷ്കരണ കമ്മീഷൻ സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇതിൽ ഒന്നിലും നടപടിയെടുത്തിട്ടില്ല.