ആപ്പ്ജില്ല

ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചിട്ട് നൂറ് ദിവസങ്ങള്‍

ഓഖിയില്‍ കേരളത്തില്‍ നിന്ന് കാണാതായവർ നൂറ് കണക്കിന്

Samayam Malayalam 9 Mar 2018, 2:22 pm
കൊച്ചി: ഇന്ത്യ, ശ്രീലങ്ക തീരങ്ങളില് ഓഖി ചുഴലിക്കാറ്റ് വീശിയിട്ട് ഇന്ന് 100 ദിവസങ്ങള്. നൂറുകണക്കിന് ആളുകളെ കാണാതാകുകയും തീരപ്രദേശങ്ങളില് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്ത ഓഖി, 2017 നവംബര് 30ന് ആണ് കേരള തീരത്ത് എത്തിയത്.
Samayam Malayalam പ്രതിരോധമന്ത്രി ഓഖി ദുരിതബാധിതരെ സന്ദർശിച്ചപ്പോൾ
പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഓഖി ദുരിതബാധിതരെ കന്യാകുമാരിയിൽ സന്ദർശിച്ചപ്പോൾ


ഓഖിയില് കേരളത്തില് നിന്ന് കാണാതായവരെക്കുറിച്ചുള്ള കണക്കുകളില് അവ്യക്തത തുടരുകയാണ്. വിവിധ ഏജന്സികള് നല്കുന്ന കണക്കുകള് അനുസരിച്ച് 661 മത്സ്യത്തൊഴിലാളികളെ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലായി കാണാതായിട്ടുണ്ട്.

കേരള തീരത്ത് 174 മീന്പിടിത്തക്കാര് ഓഖിയില് കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക കണക്കുകള് പറയുന്നു. 261 പേരെ കാണാതാകുകയും ചെയ്തു. 2.29 ബില്യണ് ഡോളര് നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്.

ഓഖിയില് കനത്ത പ്രതിഷേധമാണ് കേരളത്തിലെ തീരമേഖലയില് നടന്നത്. പ്രതിരോധവകുപ്പ് മന്ത്രി നിര്മല സീതരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ട് എത്തി തിരുവനന്തപുരത്ത് മീന്പിടിത്തക്കാരുടെ കുടുംബങ്ങളെ കണ്ട് സഹായം വാഗ്ദാനം ചെയ്തിരുന്നു.

ഓഖി ദുരന്തം നേരിടുന്നതില് കേരള സര്ക്കാരിന് വീഴ്ച്ച പറ്റിയെന്ന ആരോപണവും ഇതിനിടയില് ശക്തമായി. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധവും ഉണ്ടായി. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സന്ദര്ശിക്കാന് എത്തിയ മുഖ്യമന്ത്രിയെ പ്രതിഷേധക്കാര് വഴിയില് തടയുകയും ചെയ്തു.

കേന്ദ്രസംഘം ഓഖി ദുരന്തം അന്വേഷിക്കാന് കേരളത്തില് എത്തിയിരുന്നു. കൊല്ലം, ആലപ്പുഴ, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിലായിരുന്നു സന്ദര്ശനം. ലത്തീന് സഭയാണ് ഓഖി പ്രതിഷേധങ്ങളില് സര്ക്കാരിനെ പ്രതിരോധത്തിലാക്കിയത്.

സര്ക്കാര് പുറത്തുവിട്ട കണക്കുകളും മത്സ്യത്തൊഴിലാളികള്ക്കിടയില് സ്വാധീനമുള്ള ലത്തീന് സഭയുടെ കണക്കുകളും വിരുദ്ധമായിരുന്നു. ലത്തീൻ സഭയുടെ കണക്കുപ്രകാരം ഓഖി ദുരന്തത്തിൽ മൊത്തം കാണാതായത് 317 പേരാണ്. ഇത് സര്ക്കാര് അംഗീകരിച്ചിരുന്നില്ല.

ഓഖി ദുരന്ത ബാധിതര്ക്ക് 325 കോടിയുടെ ദുരിതാശ്വാസ പാക്കേജ് കേന്ദ്ര സര്ക്കാര് പ്രഖ്യാപിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്