കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ വിവിധ ജില്ലകളിലായി മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനാറായി. വയനാട്ടിലും ആലപ്പുഴയിലുമായി നാലു പേര്‍ മുങ്ങിമരിച്ചു.
വയനാട്ടിലെ സുൽത്താൻബത്തേരിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികള്‍ മരിച്ചു. തോട്ടത്തിൽ ഫിറോസിന്‍റെ മകൻ മുഹമ്മദ് ഷാഹിലും കളരിക്കൽ ശിഹാബിന്‍റെ മകൾ സന ഫാത്തിമയുമാണ് മരിച്ചത്. ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം തോട്ടുങ്കൽ കായ്പ്പുറം വിനു, ചെങ്ങന്നൂര്‍ പാണ്ടനാട് സുരേഷ് കുമാര്‍ എന്നിവരും ഇന്നു മരിച്ചു.
ഇടുക്കി അടിമാലിയ്ക്ക് സമീപം വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. പാറക്കുടി സിറ്റി കോമയിൽ ബിജുവാണ് മരിച്ചത്.
സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
വയനാട്ടിലെ സുൽത്താൻബത്തേരിയിൽ കുളത്തിൽ വീണ് രണ്ട് കുട്ടികള്‍ മരിച്ചു. തോട്ടത്തിൽ ഫിറോസിന്‍റെ മകൻ മുഹമ്മദ് ഷാഹിലും കളരിക്കൽ ശിഹാബിന്‍റെ മകൾ സന ഫാത്തിമയുമാണ് മരിച്ചത്. ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം തോട്ടുങ്കൽ കായ്പ്പുറം വിനു, ചെങ്ങന്നൂര്‍ പാണ്ടനാട് സുരേഷ് കുമാര്‍ എന്നിവരും ഇന്നു മരിച്ചു.
ഇടുക്കി അടിമാലിയ്ക്ക് സമീപം വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. പാറക്കുടി സിറ്റി കോമയിൽ ബിജുവാണ് മരിച്ചത്.
സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.