ആപ്പ്ജില്ല

സെല്‍ഫികള്‍ക്കിടയിലൂടെ രക്ഷകനായി അനസ്

പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടു പോകാൻ ഓട്ടോറിക്ഷക്കാരോടും മറ്റു വാഹനക്കാരോടും പറഞ്ഞെങ്കിലും ആരും ചെവികൊണ്ടില്ല

Samayam Malayalam 27 Jun 2018, 5:15 pm
ഇത് 16 വയസ്സുകാരൻ അനസ് ,
Samayam Malayalam Untitled

ഇന്നത്തെ യുവതലമുറക്ക് മാത്രമല്ല, സമൂഹത്തിന് മൊത്തത്തിൽ മാതൃകയാണ് ഇന്ന്.

പാലൂർ സ്കൂളിൽ പത്താം ക്ലാസ്സിൻ പഠിക്കുന്ന അനസ് കഴിഞ്ഞ ഇരുപത്തി മൂന്നാം തീയ്യതി കൊപ്പത്ത് ട്യൂഷൻ കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് കൊപ്പം സെന്ററിൽ നടന്നു പോകുകയായിരുന്ന ഒരാള്‍ക്ക് ടിപ്പർ ലോറി തട്ടിഅപകടം നടന്നത്.

ആളുകൾ കൂടി നിന്നിരുന്ന സ്ഥലത്ത് അപകടത്തിൽ പരിക്കുപറ്റിയ ആൾ രക്തം വാർന്ന് കിടക്കുന്നതും കൂടി നിന്ന ആളുകൾ ഫോട്ടോ എടുക്കാൻ മത്സരിക്കുന്നതും ആണ് അവിടെ അനസ് ആദ്യം കണ്ടത്. ആദ്യത്തെ അമ്പരപ്പിനു ശേഷം പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടു പോകാൻ ഓട്ടോറിക്ഷക്കാരോടും മറ്റു വാഹനക്കാരോടും പറഞ്ഞെങ്കിലും ആരും ചെവികൊണ്ടില്ല. പരിക്കേറ്റയാളെയും പിടിച്ച് അതു വഴി വന്ന ഓട്ടോറിക്ഷക്കു മുന്നിൽ നിന്ന് തടയുകയും അതിലുള്ള ആളെ ഇറക്കി നിർത്തി കൊപ്പം ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അവിടെ അഡ്മിറ്റ്‌ ചെയ്യാന്‍ പറ്റാത്തതിനാല്‍ അവിടത്തെ ആം ബുലൻസിൽ സേവന ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിയിൽ പരിക്കുപറ്റിയ ആൾ മരണമടഞ്ഞു.

ആരാണ് എന്താണ് ഒന്നും അറിയാതെ പൊതുനിരത്തിൽ ഒരു അപകടം കണ്ട് വിവരമുള്ളവരും ,മുതിർന്നവരും ഒരുപാട് പേർ കൂടിയ സ്ഥലത്ത് ,കേവലം 16 വയസ്സു മാത്രമുള്ള മനുഷ്യ ജീവ സ്നേഹിയായ അനസ് കാണിച്ച പ്രവർത്തി അഭിനന്ദനാർഹം മാത്രമല്ല, ഫോട്ടോ എടുത്ത് എന്തിനും ഏതിനും സ്വന്തം കാര്യത്തിനു മാത്രം താത്പര്യം കാണിക്കുന്ന സമൂഹത്തിനുള്ള മുന്നറിയിപ്പും മാതൃകയുമാണ് .

തുടര്‍ന്ന് പട്ടാമ്പി പോലീസ് സ്റ്റേഷനിൽ അനസിനെ വിളിച്ച്‌ അഭിനന്ദിക്കുകയുണ്ടായി . കൂടെ കൊപ്പം സ്വദേശിയായ ദിലീപും ,ആംബുലൻസ് ഡ്രൈവറായ ഹംസയും അനസിനോടൊപ്പം സജീവമായി ഉണ്ടായിരുന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്