ആപ്പ്ജില്ല

വാഗമണ്‍ കേസ്: 18 പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവ്

വാഗമണ്‍ 'സിമി' ആയുധ പരിശീലനം: 18 പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ്

Samayam Malayalam 15 May 2018, 12:44 pm
കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 18 പേര്‍ക്ക് ഏഴ് വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയുടെതാണ് വിധി. ഇസ്ലാമിക് സ്റ്റുഡന്‍റ്‍ മൂവ്‌മെന്‍റ്‍ ഓഫ് ഇന്ത്യ (സിമി) എന്ന നിരോധിത സംഘടന വാഗമണില്‍ ആയുധ പരിശീലന ക്യാമ്പ് നടത്തി എന്നതാണ് കേസ്.
Samayam Malayalam വാഗമൺ കേസ്
വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ പ്രതികളായ മുഹമ്മദ് ആസിഫ് (നീല ഷര്‍ട്ട്), അബ്‍ദുല്‍ സത്താര്‍ എന്നിവരെ കൊച്ചി എന്‍.എ.എ കോടതിയില്‍ എത്തിച്ചപ്പോള്‍


തടവിന് പുറമെ എല്ലാ പ്രതികളും 25,000 രൂപ വീതം പിഴയടക്കണം. റിമാന്‍ഡ് കാലാവധി ശിക്ഷാ കാലയളവായി കണക്കാക്കും - കോടതി പറഞ്ഞു.

തിങ്കളാഴ്ച്ചയാണ് 18 പേരെ കുറ്റക്കാരായി കോടതി കണ്ടെത്തിയത്. എന്‍ഐഎ പ്രതി ചേര്‍ത്ത 35 പേരില്‍ 17 പേരെ കോടതി വെറുതെവിട്ടിരുന്നു.

സിമി ജനറല്‍ സെക്രട്ടറി സഫ്‍ദര്‍ നഗോരി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ശിക്ഷ. നാല് മലയാളികളും ക്യാമ്പില്‍ പങ്കെടുത്തിരുന്നു. 2007 ഡിസംബര്‍ 10 മുതല്‍ 12വരെയാണ് ആയുധ പരിശീലനം നടന്നത്. ഈ ക്യാമ്പില്‍ പങ്കെടുത്തവരില്‍ പലരും പിന്നീട് വിവിധയിടങ്ങളില്‍ നടന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്