ആപ്പ്ജില്ല

ഇടുക്കി ഡാമിന് പുതിയ പവർ ഹൗസ്: ചെലവ് 20000 കോടി

വൈദ്യുതോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക ലക്ഷ്യം

Samayam Malayalam 16 Sept 2018, 12:49 pm
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കിനായി ഇടുക്കി ഡാമിലെ വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ പവര്‍ഹൗസ് സ്ഥാപിക്കാൻ വൈദ്യുതി ബോര്‍ഡിന്‍റെ തീരുമാനം. സെപ്റ്റംബര്‍ 26ന് ചേരുന്ന കെഎസ്ഇബി ഫുള്‍ബോഡി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. പദ്ധതിയ്ക്ക് 20,000 കോടിയ്ക്ക് മുകളിലാണ് ചെലവ് കണക്കാക്കുന്നത്.
Samayam Malayalam Idukki-Dam.jpg.image.784.410


ഫുള്‍ബോഡി യോഗത്തിൽ അനുകൂലതീരുമാനം ഉണ്ടായ ശേഷം പദ്ധതി സര്‍ക്കാരിന് മുന്നിൽ അവതരിപ്പിക്കും. സര്‍ക്കാര്‍ അംഗീകരിച്ചാൽ സാധ്യതാ പഠനത്തിന് ആഗോള ടെൻഡര്‍ വിളിക്കാനാണ് പദ്ധതി. ഇപ്പോഴുള്ള പവര്‍ ഹൗസിന്‍റെ എതിര്‍വശത്തായാണ് 700 മെഗാവാട്ട് ശേഷിയുള്ള പുതിയ നിലയം സ്ഥാപിക്കുന്നത്.

സംസ്ഥാനത്തെ അണക്കെട്ടുകളിൽ നിറയുന്ന വെള്ളം മതിയായ വൈദ്യുതോത്പാദന സൗകര്യങ്ങളുടെ അഭാവത്തിൽ ഒഴുക്കിക്കളയുകയാണ്. സംസ്ഥാനത്തിന് ആവശ്യമുള്ളതിൽ 30 ശതമാനമാണ്നിലവിലെ ഉത്പാദനശേഷി.ശേഷിക്കുന്ന 70 ശതമാനത്തിൽ കേന്ദ്രവിഹിതത്തിന് പുറമെ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉയര്‍ന്ന വിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയുമുണ്ട്. പുതിയ പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്തിന് വൈദ്യുതോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്നാണ് ബോര്‍ഡിന്‍റെ കണക്കുകൂട്ടൽ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്