ആപ്പ്ജില്ല

രാവിലെ വെടിക്കെട്ട് നടത്തുമെന്ന് പാറമേക്കാവ്; തിരുവമ്പാടി പിന്നാലെ തിരികൊളുത്തും, ചർച്ചനടത്തി മന്ത്രി കെ രാജൻ

പോലീസ് നിയന്ത്രണത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടി വിഭാഗം വെടിക്കെട്ട് നിർത്തിവച്ചെങ്കിലും രാവിലെ 6.30 ഓടെ വെടിക്കെട്ട് നടത്തുമെന്ന് പാറമേക്കാവ് വിഭാഗം. പിന്നാലെ തിരുവമ്പാടി വിഭാഗം വെടിക്കെട്ട് നടത്തും

Edited byജിബിൻ ജോർജ് | Samayam Malayalam 20 Apr 2024, 6:39 am

ഹൈലൈറ്റ്:

  • തൃശൂർ പൂരം 2024.
  • തിരുവമ്പാടി വിഭാഗത്തിൻ്റെ വെടിക്കെട്ട് രാവിലെ.
  • ഇടപെടലുമായി മന്ത്രി കെ രാജൻ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam thrissur pooram 2024
തിരുവമ്പാടി വിഭാഗത്തിൻ്റെ വെടിക്കെട്ട് രാവിലെ
തൃശൂർ: തൃശൂർ പൂരത്തിലെ അനിശ്ചിതത്വം പരിഹാരത്തിലേക്ക്. പോലീസ് നിയന്ത്രണത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടി വിഭാഗം വെടിക്കെട്ട് നിർത്തിവച്ചെങ്കിലും രാവിലെ 6.40 ഓടെ വെടിക്കെട്ട് നടത്തുമെന്ന് പാറമേക്കാവ് വിഭാഗം അറിയിച്ചു. മന്ത്രി കെ രാജൻ നടത്തിയ ചർച്ചയിലാണ് തർക്കത്തിൽ പരിഹാരമുണ്ടായത്. പതിനഞ്ച് മിനിറ്റ് വ്യത്യാസത്തിൽ വെടിക്കെട്ട് നടത്തുമെന്ന് മന്ത്രി അറിയിച്ചു.
പോലീസുമായി തർക്കം; വെടിക്കെട്ട് നിർത്തിവച്ച് തിരുവമ്പാടി ദേവസ്വം, സമയം പിന്നീട് തീരുമാനിക്കും
പാറമേക്കാവ് വെടിക്കെട്ട് നടത്തിയ ശേഷമാകും തിരുവമ്പാടി വിഭാഗം വെടിക്കെട്ട് നടത്തുക. രാവിലെ തന്നെ ഇരുവിഭാഗവും വെടിക്കെട്ട് നടത്തും. പാറമേക്കാവ് വെടിക്കെട്ട് പൂർത്തിയാക്കി പതിനഞ്ച് മിനിറ്റിന് ശേഷമാകും തിരുവമ്പാടി വിഭാഗം വെടിക്കെട്ട് നടത്തുക. ജില്ലാ കളക്ടറും പോലീസ് മേധാവിയുമായും ചർച്ച ചെയ്ത ശേഷം പിന്നീട് വെടിക്കെട്ട് നടത്തുമെന്നാണ് തിരുവമ്പാടി വിഭാഗം ആദ്യം അറിയിച്ചത്. മന്ത്രി ഇടപെട്ട് ചർച്ച നടത്തിയതോടെയാണ് രാവിലെ തന്നെ വെടിക്കെട്ട് നടത്താമെന്ന തീരുമാനത്തിലേക്ക് തിരുവമ്പാടി വിഭാഗം എത്തിയത്.


പുലർച്ചെ മൂന്നുമണിയോടെ ആരംഭിക്കേണ്ട വെടിക്കെട്ടാണ് വൈകിയത്. വെടിക്കെട്ട് കാണാൻ എത്തിയ ആയിരക്കണക്കിന് പൂരപ്രേമികളെ നിരാശരാക്കുന്ന ഇടപെടലാണ് പോലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് തിരുവമ്പാടി വിഭാഗം പറഞ്ഞു. വെടിക്കെട്ടിന് പോലീസ് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തിയെന്നാരോപിച്ചാണ് തിരുവമ്പാടി ദേവസ്വം വെടിക്കെട്ട് നിർത്തിവച്ച് പ്രതിഷേധിച്ചത്.

തൃശൂർ പൂരം: 30 ഡിവൈഎസ്പിമാർ, 60 ഓളം സിഐമാർ; കനത്ത സുരക്ഷ ഒരുക്കുന്നത് 3500 പോലീസ് ഉദ്യോഗസ്ഥർ, തണ്ടർബോൾട്ട് ഉൾപ്പെടെ പൂരനഗരിയിൽ
മന്ത്രി ഇടപെട്ടതോടെയാണ് മണിക്കൂറുകൾ നീണ്ട പ്രതിസന്ധി ഒഴിവായത്. ഹൈക്കോടതിയുടെ ശക്തമായ നിർദേശങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് ശക്തമായ ഇടപെടൽ നടത്തിയത്. ഇത്തരം കാര്യങ്ങൾ ഇനിയുണ്ടാകില്ലെന്ന് ആഘോഷ കമ്മിറ്റിക്കും ഭരണസമിതിക്കും ജില്ലാ കളക്ടർ ഉറപ്പുനൽകി. ചരിത്ര പ്രസിദ്ധമായ മഠത്തിൽ വരവ് നിർത്തിവെക്കേണ്ടിവന്നത് ഏറെ ദുഃഖമുള്ള കാര്യമാണെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡൻ്റ് സുന്ദർ മേനോൻ പറഞ്ഞു. പുലർച്ചെ രണ്ടുമണിയോടെയാണ് മഠത്തിൽ വരവ് നിർത്തിവച്ചത്.
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്