ആപ്പ്ജില്ല

ആ ഭാഗ്യവാന്‍ ഇവിടെയുണ്ട്; 12 കോടിയുടെ ഓണം ബമ്പര്‍ ഇടുക്കി സ്വദേശിയായ ഇരുപത്തിനാലുകാരന്

എറണാകുളം എളംകുളത്തെ ക്ഷേത്രത്തിലാണ് അനന്തുവിന് ജോലി. കണ്ണൂര്‍ പെരലശേരിക്കാരനായ എന്‍ അജേഷ് കുമാറാണ് വിഘ്‌നേശ്വര ഏജന്‍സീസ് ഉടമ.

Samayam Malayalam 21 Sept 2020, 11:56 am
കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 12 കോടിയുടെ തിരുവോണം ബമ്പര്‍ ലഭിച്ചത് എറണാകുളത്ത് ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി അനന്തു വിജയന് (24). അയ്യപ്പന്‍ കാവിലെ വിഘ്‌നേശ്വര ലോട്ടറി ഏജന്‍സീസ് വഴി വിറ്റഴിച്ച ടിബി ടിബി 173964 നമ്പര്‍ ടിക്കറ്റിനാണ് ബമ്പറടിച്ചത്. 12 കോടി രൂപയില്‍ 10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കഴിച്ച് 7.56 കോടി രൂപയാണ് അനന്തുവിന് ലഭിക്കുക.
Samayam Malayalam 12 കോടിയുടെ ഓണം ബമ്പര്‍ നേടിയ ഇടുക്കി സ്വദേശി അനന്തു വിജയന്‍


Also Read: അടിച്ചു മോനെ…. ഓണം ബമ്പര്‍ ഒന്നാം സമ്മാനം എറണാകുളത്ത് വിറ്റ ലോട്ടറിക്ക്

എറണാകുളം എളംകുളത്തെ ക്ഷേത്രത്തിലാണ് അനന്തുവിന് ജോലി. കണ്ണൂര്‍ പെരലശേരിക്കാരനായ എന്‍ അജേഷ് കുമാറാണ് വിഘ്‌നേശ്വര ഏജന്‍സീസ് ഉടമ. തിരുവോണം ബമ്പറിലെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ 6 പേര്‍ക്ക് ലഭിച്ചു. ടിഎ 738408 (നെയ്യാറ്റിന്‍കര), ടിബി 474761 ( പയ്യന്നൂര്‍), ടിസി 570941 (കരുനാഗപ്പള്ളി), ടിഡി 764733 (ഇരിങ്ങാലക്കുട), ടിഇ 360719 (കോട്ടയം), ടിജി 787783 (ആലപ്പുഴ). മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും. കൊവിഡ് പശ്ചാത്തലത്തിലും ഭാഗ്യക്കുറി വകുപ്പിന് ഓണം ബമ്പര്‍ ടിക്കറ്റ് വില്‍പനയിലൂടെ ഇത്തവണ വന്‍ നേട്ടമാണുണ്ടായത്. 44.10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 44,09,980 ടിക്കറ്റുകള്‍ വിറ്റു.

Also Read: കൊവിഡ് കാലത്തെ കോടിപതി ആര്? BR 75 ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം എറണാകുളത്ത് വിറ്റ ടിക്കറ്റിന്

ലോട്ടറിയുടെ ജിഎസ്ടി തീരുവ 28 ശതമാനമായി ഉയര്‍ത്തിയതിനാല്‍ ഇത്തവണത്തെ ഓണം ബമ്പര്‍ ടിക്കറ്റ് വില്‍പനയിലൂടെ 22 കോടി രൂപയുടെ ലാഭമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 38.28 കോടി രൂപയാണ് സര്‍ക്കാരിന് ഓണം ബമ്പറിലൂടെ ലാഭം കിട്ടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്