ആപ്പ്ജില്ല

ഇടുക്കിയിൽ കനത്ത മഴയിൽ 7 മരണം; 3 പേരെ കാണാതായി

ജില്ലയിൽ വ്യാപകമായി മണ്ണിടിച്ചിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും

Samayam Malayalam 9 Aug 2018, 8:59 am
അടിമാലി: കനത്ത മഴയെത്തുടര്‍ന്നു് ഇടുക്കി കഞ്ഞിക്കുഴി പെരിയാര്‍വാലിയിൽ ഉരുള്‍പൊട്ടലിൽ ദമ്പതിമാര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയുണ്ടായ ഉരുള്‍പൊട്ടലിൽ കൂടക്കുന്നേൽ ആഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരണപ്പെട്ടത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു.
Samayam Malayalam WhatsApp Image 2018-08-09 at 7.22.32 AM.


ഇടുക്കി അടിമാലിയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ആറുപേർ മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയപാതയ്ക്ക് സമീപം ഹസൻ കോയ എന്നയാളുടെ വീടിനു മുകളിലേയ്ക്കാണ് മണ്ണിടിഞ്ഞത്. വീട്ടിൽ ഏഴുപേരാണ് ഉണ്ടായിരുന്നത്. ഹസൻ കോയയും മകനും പരിക്കുകളോടെ രക്ഷപെട്ടതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്ത് പോലീസും അഗ്നിശമനസേനയും റവന്യൂ സംഘവും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ഇനി കണ്ടെത്താനുള്ള മൂന്നുപേരും സ്ത്രീകളാണെന്നാണ് വിവരം. മോശം കാലാവസ്ഥയും ഗതാഗതതടസ്സവും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൂടാതെ, അടിമാലിയ്ക്ക് സമീപം കൊരങ്ങാട്ടിയിലും രണ്ടു പേരെ മണ്ണിടിച്ചിലിൽ കാണാതായതായി റിപ്പോ‍ര്‍ട്ടുകളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്