ആപ്പ്ജില്ല

ബിനീഷിന്‍റെ വീട് ആക്രമിച്ച മൂന്ന് പേർ പിടിയിൽ

കനത്ത സുരക്ഷയൊരുക്കിയിരിക്കുന്ന നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്

TNN 29 Jul 2017, 11:04 am
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട് ഇന്നലെ ആക്രമിച്ച കേസിൽ മൂന്നുപേരെ പൊലീസ് പിടികൂടി. പ്രത്യേക അന്വേഷണ സംഘം പിടികൂടിയ പ്രതികളെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. ഇന്നലെ പുലർച്ചെയാണ് മരുതുംകുഴിയിലുള്ള ബിനീഷിന്‍റെ വീടിന് നേരെ ആക്രമണം ഉണ്ടായത്.
Samayam Malayalam 3 took in custody for attacking bineeshs house
ബിനീഷിന്‍റെ വീട് ആക്രമിച്ച മൂന്ന് പേർ പിടിയിൽ


വീടിന് അടുത്തുളള വര്‍ക്ക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് അക്രമികളെ തിരിച്ചറിഞ്ഞത്. നാലുബൈക്കുകളിലായി എത്തിയ എട്ടുപേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം നഗരത്തില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം രൂക്ഷമായത്. സിപിഐഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ ബിജെപിയുടെ സംസ്ഥാന സമിതി ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ടു.

ബിജെപി ഓഫിസ് ആക്രമിച്ച തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഐപി ബിനു ഉള്‍പ്പെടെ അഞ്ചു സിപിഐഎം പ്രവര്‍ത്തകരെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ആറു ബിജെപി പ്രവര്‍ത്തകരും അറസ്റ്റിലാണ്. കനത്ത സുരക്ഷയൊരുക്കിയിരിക്കുന്ന നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

3 took in custody for attacking Bineesh's house

In BJP- CPM clash, 3 held for attacking Bineesh's house

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്