തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന ആരോപണവുമായി മൂന്ന് യുഡിഎഫ് എംഎൽഎമാര്‍ നിയമസഭാ കവാടത്തിൽ സത്യഗ്രഹം ആരംഭിച്ചു. പാറയ്ക്കൽ അബ്ദുള്ള, എൻ ജയരാജ്, വി എസ് ശിവകുമാര്‍ എന്നീ എംഎൽഎമാരാണ് സത്യഗ്രഹമിരിക്കുന്നത്.
ഇതിനിടെ പ്രതിപക്ഷബഹളത്തെത്തുടര്‍ന്ന് തുടര്‍ച്ചയായ നാലാം ദിവസവും സഭ പിരിഞ്ഞു. നിയമസഭാ നടപടികള്‍ വേഗത്തിൽ പൂര്‍ത്തിയാക്കി സഭ വേഗത്തിൽ പിരിയുകയായിരുന്നു.
ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങുകയായിരുന്നു. എന്നാൽ ബഹളം വകവെക്കാതെ ചോദ്യോത്തരവേള തുടര്‍ന്നതോടെ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നിൽ കറുത്ത ബാനര്‍ ഉയര്‍ത്തി. പ്രതിപക്ഷത്തെ നേരിടാനായി ഭരണപക്ഷ അംഗങ്ങളും ഇരിപ്പിടം വിട്ടിറങ്ങുകയായിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും ശക്തമായി. തുടര്‍ന്ന് ബഹളം തുടര്‍ന്നാൽ സഭ പിരിച്ചുവിടേണ്ടിവരുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
യുഡിഎഫിന്‍റെ പ്രതിഷേധം ആര്‍എസ്എസുമായുള്ള ഒത്തുകളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.
ഇതിനിടെ പ്രതിപക്ഷബഹളത്തെത്തുടര്‍ന്ന് തുടര്‍ച്ചയായ നാലാം ദിവസവും സഭ പിരിഞ്ഞു. നിയമസഭാ നടപടികള്‍ വേഗത്തിൽ പൂര്‍ത്തിയാക്കി സഭ വേഗത്തിൽ പിരിയുകയായിരുന്നു.
ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങുകയായിരുന്നു. എന്നാൽ ബഹളം വകവെക്കാതെ ചോദ്യോത്തരവേള തുടര്‍ന്നതോടെ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നിൽ കറുത്ത ബാനര്‍ ഉയര്‍ത്തി. പ്രതിപക്ഷത്തെ നേരിടാനായി ഭരണപക്ഷ അംഗങ്ങളും ഇരിപ്പിടം വിട്ടിറങ്ങുകയായിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും ശക്തമായി. തുടര്‍ന്ന് ബഹളം തുടര്‍ന്നാൽ സഭ പിരിച്ചുവിടേണ്ടിവരുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
യുഡിഎഫിന്‍റെ പ്രതിഷേധം ആര്‍എസ്എസുമായുള്ള ഒത്തുകളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.