വോട്ടർമാർ
അഞ്ച് ,സംസ്ഥാനങ്ങളിലായി 18.68 കോടി വോട്ടര്‍മാരാണുള്ളത്. ഇവര്‍ക്കായി 2.7 ലക്ഷം പോളിങ് സ്റ്റേഷനുകളും ഉണ്ട്. മൂന്ന് ലക്ഷം സര്‍വീസ് വോട്ടര്‍മാരുമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനിൽ അറോറ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
കൊവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിങ് സമയം ഒരു മണിക്കൂര്‍ നീട്ടാൻ നിര്‍ദ്ദേശിക്കുന്നു. അതിനൊപ്പം തന്നെ മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം തുടരും.
പ്രചരണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍
അതിന് സമാനമായി പ്രചരണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രമേ ഉണ്ടാകാൻ പാടൊള്ളു. ഓണ്‍ലൈനായും പത്രിക നൽകാൻ സാധിക്കും. വാഹനറാലിക്ക് അഞ്ച് വാഹനങ്ങള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ആയിരം വോട്ടര്‍മാര്‍ക്ക് അഞ്ച് വാഹനങ്ങള്‍ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വേണം.
നിരീക്ഷണത്തിന് വിരമിച്ച ഉദ്യോഗസ്ഥര്‍
നിരീക്ഷകരാകുന്നത് വിരമിച്ച ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. എന്നാൽ, കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകനെ തീരുമാനിച്ചിട്ടില്ലെന്നും രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ പോലീസ് നിരീക്ഷകനായി ദീപക് മിശ്രയെ നിയോഗിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികലുടെ ചെലവ് നിരീക്ഷിക്കുന്നതിന് പുഷ്പേന്ദ്ര പൂനിയയെ നിയോഗിച്ചു. സ്ഥാനാര്‍ത്ഥികള്‍ മൂന്നുതവണ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധികരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചു. സാമൂഹ മാധ്യമങ്ങളെ നിരീക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
കൊവിഡ് നിയന്ത്രണങ്ങള്‍
കൊവിഡ് സാഹചര്യത്തിൽ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെെടുപ്പ് നടക്കുക. കൊവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി കേരളത്തിൽ ബൂത്തുകളുടടെ എണ്ണം 40,771 ആയി ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ 21,498 ബൂത്തുകളായിരുന്നു ഉണ്ടായിരുന്നത്. പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചു. പോളിങ്ങ് സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ് നടക്കുക. ഒരു മണ്ഡലത്തിൽ ചെലവഴിക്കാവുന്ന തുക 30.8 ലക്ഷം രൂപയാണ്.
(ഫയൽ ചിത്രം)