ആപ്പ്ജില്ല

പാലായിൽ പൊട്ടിത്തെറി; 42 പേർ എൻസിപി വിട്ടു

ഉഴവൂർ വിജയൻ വിഭാഗത്തെ തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് എൻസിപി ദേശീയ കമ്മിറ്റി അംഗം.

Samayam Malayalam 15 Sept 2019, 8:29 pm
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ എൻസിപി കോട്ടയം ജില്ലാ കമ്മിറ്റിയിൽ ഭിന്നത. മാണി സി കാപ്പനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് എൻസിപി ദേശീയ കമ്മിറ്റി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തിൽ 42 പേർ എൻസിപി വിട്ടു. എൻസിപിയിലെ ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പാർട്ടി വിട്ടവർ പറഞ്ഞു.
Samayam Malayalam jacob


ആന്ധ്രയില്‍ ബോട്ട് മറിഞ്ഞ് 12 പേര്‍ മരിച്ചു; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

പ്രവർത്തകർ രാജികത്ത് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്ക് കൈമാറി. ഉഴവൂർ വിജയൻ വിഭാഗക്കാരായ തങ്ങളെ നേതൃത്വം അവഗണിച്ചെന്ന് ജേക്കബ് പുതുപ്പള്ളി പറഞ്ഞു. മാണി സി കാപ്പന് പാലായിൽ വിജയ സാധ്യതയില്ലെന്ന് രാജിവെച്ചവർ പറഞ്ഞു.

തൊഴിലുണ്ട്, ഉത്തരേന്ത്യക്കാര്‍ക്ക് കഴിവില്ല: കേന്ദ്രമന്ത്രി

അവഗണനയെത്തുടർന്ന് പാർട്ടിയിൽ തുടരില്ലെങ്കിലും മറ്റ് പാർട്ടികളിൽ ചേരില്ല. വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്നും ജേക്കബ് പറഞ്ഞു.

ഡോക്ടറുടെ മരണത്തിനു പിന്നാലെ വീട്ടിൽനിന്നും കണ്ടെടുത്തത് 2,000 ഭ്രൂണാവശിഷ്ടങ്ങൾ

കുറച്ചുപേർ എൻസിപി വിട്ടതുകൊണ്ട് പാലായിൽ ഒന്നും സംഭവിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. യുഡിഎഫിലേതുപോലെ എൽഡിഎഫിൽ പ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കാൻ ചിലരെ ചട്ടുകമാക്കുകയായിരുന്നെന്ന് ശശീന്ദ്രൻ പറഞ്ഞു. പാർട്ടിവിട്ടവർ പുറത്തുതന്നെയെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്