ആപ്പ്ജില്ല

5 സന്നദ്ധപ്രവര്‍ത്തകരെ തോക്കിൻമുനയിൽ ബലാത്സംഗം ചെയ്തു

തെരുവുനാടകം കളിക്കുകയായിരുന്ന 11 പേരെ അക്രമിസംഘം ആക്രമിക്കുകയായിരുന്നു

Samayam Malayalam 22 Jun 2018, 2:33 pm
റാഞ്ചി: മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന സന്നദ്ധസംഘടനാപ്രവര്‍ത്തകരായ അഞ്ചു സ്ത്രീകളെ ബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ഖുണ്ഡി ജില്ലയിലാണ് തോക്കിൻമുനയിൽ നിര്‍ത്തി അഞ്ചുപേരെ ബലാത്സംഗം ചെയ്തത്. കൂടെയുണ്ടായിരുന്ന പുരുഷന്മാരെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമായിരുന്നു ഇവരെ തട്ടിക്കൊണ്ടു പോയത്.
Samayam Malayalam rape


കോചങ് ബ്ലോക്കിലെ ആര്‍ സി മിഷൻ സ്കൂളിന് സമീപം ചൊവ്വാഴ്ച വൈകുന്നേരം തെരുവുനാടകം കളിക്കുകയായിരുന്ന 11 പേരുടെ സംഘത്തെ ആയുധധാരികളായ ഒരു സംഘം ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഘത്തിലെ സ്ത്രീകളെ ബലംപ്രയോഗിച്ച് കാറിനുള്ളിൽ കയറ്റി ജനവാസമില്ലാത്ത സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഘത്തിലെ രണ്ട് കന്യാസ്ത്രികളെ ഇവര്‍ വിട്ടയച്ചിരുന്നു.

ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച സംഘം സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി റാഞ്ചി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറൽ എ വി ഹോംകര്‍ പറഞ്ഞു. മൂന്നു മണിക്കൂറിനു ശേഷമാണ് യുവതികളെ വിട്ടയച്ചത്.

കുറ്റവാളികളെ കണ്ടെത്താനായി മൂന്ന് അന്വേഷണസംഘങ്ങളെ നിയോഗിച്ചതായി പോലീസ് അറിയിച്ചു. ചിലരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.

ജാര്‍ഖണ്ഡിലെ പതൽഗഡി സമ്പ്രദായത്തിൽ വിശ്വസിക്കുന്നവരാണ് പ്രതികള്‍. ഗ്രാമസഭയ്ക്കാണ് പരമാധികാരം എന്നു വിശ്വസിക്കുന്ന ഇക്കൂട്ടര്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഗ്രാമത്തിലേയ്ക്ക് പ്രവേശിപ്പിക്കാറില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്