തൃശൂർ: അൻപത്തിയെട്ടാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കേണ്ടത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന സമ്മേളനത്തിൽ പങ്കെടുത്തില്ല. തേക്കിൻകാട് മൈതാനിയിൽ സജ്ജീകരിച്ച മുഖ്യവേദിയായ നീര്‍മാതളത്തിൽ തിരി തെളിച്ചാണ് സ്‌പീക്കർ ഉദ്ഘാടനം നിർവഹിച്ചത്. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
കേരളത്തിന്‍റെ തനത് സംസ്‌കാരം വിളിച്ചോതുന്ന പൂക്കളുടെയും കനികളുടെയും മരങ്ങളുടെയും പേരുകളിട്ട 24 വേദികളിലായി അയ്യായിരത്തോളം പ്രതിഭകൾ മാറ്റുരക്കും. ആർഭാടം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ഇത്തവണ സാംസ്‌കാരിക ഘോഷയാത്ര ഉണ്ടായിരുന്നില്ല. സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത വിവിധ കലാരൂപങ്ങള്‍ കോർത്തിണക്കിയ ദൃശ്യ വിസ്‌മയമാണ് അരങ്ങേറിയത്. മരങ്ങളുടെ ചുവട്ടിലാണ് വിവിധ കലാരൂപങ്ങൾ അരങ്ങേറിയത്.
മുരുകൻ കാട്ടാകട രചിച്ച് എം.ജി.ശ്രീകുമാർ ഈണം നൽകിയ യുവജനോത്സവ ഗാനം അൻപത്തിയെട്ട് അധ്യാപകർ ചേർന്ന് ആലപിച്ചു. ആയിരം പേർ പങ്കെടുത്ത തിരുവാതിരയും രാവിലെ അരങ്ങേറി. ഇത്തവണ വേദികളുടെ എണ്ണം കൂട്ടി ദിവസങ്ങളുടെ എണ്ണം കുറച്ചാണ് മത്സരങ്ങൾ നടത്തുന്നത്. മത്സരത്തിന് മുന്നോടിയായി നഗരത്തെ ചുറ്റി ലളിതമായ വിളംബര ജാഥ നടന്നിരുന്നു.
കേരളത്തിന്‍റെ തനത് സംസ്‌കാരം വിളിച്ചോതുന്ന പൂക്കളുടെയും കനികളുടെയും മരങ്ങളുടെയും പേരുകളിട്ട 24 വേദികളിലായി അയ്യായിരത്തോളം പ്രതിഭകൾ മാറ്റുരക്കും. ആർഭാടം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ഇത്തവണ സാംസ്‌കാരിക ഘോഷയാത്ര ഉണ്ടായിരുന്നില്ല. സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത വിവിധ കലാരൂപങ്ങള്‍ കോർത്തിണക്കിയ ദൃശ്യ വിസ്‌മയമാണ് അരങ്ങേറിയത്. മരങ്ങളുടെ ചുവട്ടിലാണ് വിവിധ കലാരൂപങ്ങൾ അരങ്ങേറിയത്.
മുരുകൻ കാട്ടാകട രചിച്ച് എം.ജി.ശ്രീകുമാർ ഈണം നൽകിയ യുവജനോത്സവ ഗാനം അൻപത്തിയെട്ട് അധ്യാപകർ ചേർന്ന് ആലപിച്ചു. ആയിരം പേർ പങ്കെടുത്ത തിരുവാതിരയും രാവിലെ അരങ്ങേറി. ഇത്തവണ വേദികളുടെ എണ്ണം കൂട്ടി ദിവസങ്ങളുടെ എണ്ണം കുറച്ചാണ് മത്സരങ്ങൾ നടത്തുന്നത്. മത്സരത്തിന് മുന്നോടിയായി നഗരത്തെ ചുറ്റി ലളിതമായ വിളംബര ജാഥ നടന്നിരുന്നു.