ആപ്പ്ജില്ല

കേളകത്ത് ആദിവാസി വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കി; വയോധികനെതിരെ പോക്സോ കേസ്

കണിച്ചാർ പഞ്ചായത്തിലെ കിഴക്കെടത്ത് ജോസഫിനെയാണ് കേളകം പോലീസ് കസ്റ്റഡിയിലെടുത്തത്. മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിച്ച് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകായിരുന്നു.

Samayam Malayalam 9 Mar 2020, 3:15 pm
കൊട്ടിയൂർ: ആദിവാസി വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികൻ പിടിയില്‍. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ കേളകം കണിച്ചാറിലാണ് സംഭവം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കേളകം പോലീസ് ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്തതിനു ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Samayam Malayalam CRIME


Also Read: പത്തനംതിട്ടയില്‍ കൊറോണ ഭീഷണി മുതലെടുത്ത് വ്യാപാരികള്‍; 5 രൂപയുടെ മാസ്‌കിന് 20 രൂപ ഈടാക്കുന്നു!

കണിച്ചാർ പഞ്ചായത്തിലെ കിഴക്കെടത്ത് ജോസഫ്(67) എന്നയാളെയാണ് പോക്‌സോ കേസിൽ കേളകം എസ്‌ഐയും സംഘം പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ഈ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Also Read: പക്ഷിപ്പനി; കണ്ണൂരിലേക്കുള്ള കോഴിക്കടത്ത് നിരോധിച്ചു, ജില്ലാ അതിര്‍ത്തികളില്‍ പരിശോധന

ചൈൽഡ് ലൈനിന്‍റെയും രക്ഷിതാക്കളുടെയും പരാതിയിലാണ് അയൽവാസിയായ വയോധികനെ കേളകം പോലീസ് കസ്റ്റഡിയിലെടുത്തത്. അയൽവാസിയായആദിവാസി വിദ്യാർത്ഥിയെ മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആൾ പാർപ്പില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് ജോസഫിനെതരെയുള്ള പരാതി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്