തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുണ്ടായ അക്രമസംഭവങ്ങളില്‍ ഇതുവരെ അറസ്റ്റിലായത് 6914 പേര്. ഇവരില്‍ 954 പേര് റിമാന്റിലാണ്. 5960 പേര്‍ക്ക് ജാമ്യം ലഭിച്ചു. അക്രമങ്ങളുമായി ബന്ധപ്പെട്ട് 2187 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തു. 717 പേരെ ഹര്‍ത്താലിന് മുന്നോടിയായി കരുതല്‍ തടങ്കലില്‍ വെച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവി മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. ബിജെപിയുടെ പിന്തുണയോടെ ശബരിമല കർമസമിതി നടത്തിയ ഹർത്താലിൽ അക്രമം നടത്തിയവരെ പിടികൂടാൻ പോലീസ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിരുന്നു. ഓപ്പറേഷൻ ബ്രോക്കണ്‍ വിൻഡോ എന്ന പേരിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് വ്യാപകമായ തെരച്ചിൽ നടത്തിയാണ് പോലീസ് പ്രതികളെ പിടികൂടുന്നത്. ഹര്‍ത്താലിന്റെ ഭാഗമായുള്ള അക്രമങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
സംഘർഷത്തിൽ പങ്കെടുത്ത മുഴുവൻ പേരുടെയും ആൽബം എല്ലാ ജില്ലയിലും തയാറാക്കും. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവിയും നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വർഗീയ വികാരമിളക്കാൻ ശ്രമിച്ചവർക്കെതിരേയും കേസെടുക്കും. ഇത്തരം സന്ദേശങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിപ്പിക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിനായി പ്രത്യേക ഡിജിറ്റൽ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.
സംഘർഷത്തിൽ പങ്കെടുത്ത മുഴുവൻ പേരുടെയും ആൽബം എല്ലാ ജില്ലയിലും തയാറാക്കും. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവിയും നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വർഗീയ വികാരമിളക്കാൻ ശ്രമിച്ചവർക്കെതിരേയും കേസെടുക്കും. ഇത്തരം സന്ദേശങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിപ്പിക്കുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിനായി പ്രത്യേക ഡിജിറ്റൽ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.