തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ അക്രമസംഭവങ്ങളിൽ ഇതുവരെ അറസ്റ്റിലായത് 745 പേർ. ബുധൻ, വ്യാഴം ദിവസങ്ങളിലായി അറസ്റ്റിലായവരുടെ എണ്ണമാണിത്. 628 പേർ കരുതൽ തടങ്കലിലുണ്ട്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു. ബിജെപിയുടെ പിന്തുണയോടെ ശബരിമല കർമസമിതി നടത്തിയ ഹർത്താലിൽ അക്രമം നടത്തിയവരെ പിടികൂടാൻ പോലീസ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഓപ്പറേഷൻ ബ്രോക്കണ്‍ വിൻഡോ എന്ന പേരിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് വ്യാപകമായ തെരച്ചിൽ നടത്തിയാണ് പോലീസ് പ്രതികളെ പിടികൂടുന്നത്.
സംഘർഷത്തിൽ പങ്കെടുത്ത മുഴുവൻ പേരുടെയും ആൽബം എല്ലാ ജില്ലയിലും തയാറാക്കും. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവിയും നിർദേശം നൽകിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വർഗീയ വികാരമിളക്കാൻ ശ്രമിച്ചവർക്കെതിരേയും കേസെടുക്കും. ഇതിനായി പ്രത്യേക ഡിജിറ്റൽ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.
സംഘർഷത്തിൽ പങ്കെടുത്ത മുഴുവൻ പേരുടെയും ആൽബം എല്ലാ ജില്ലയിലും തയാറാക്കും. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവിയും നിർദേശം നൽകിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വർഗീയ വികാരമിളക്കാൻ ശ്രമിച്ചവർക്കെതിരേയും കേസെടുക്കും. ഇതിനായി പ്രത്യേക ഡിജിറ്റൽ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.