ആപ്പ്ജില്ല

നാലിടത്തായി 76,350 ടണ്‍ അവശിഷ്ടങ്ങള്‍; പൊടി, രോഗം, മാലിന്യക്കൂമ്പാരം; മരടില്‍ ഭയപ്പെടുത്തുന്നത് ഇവയെല്ലാം

മരടിലെ നാല് കെട്ടിട സമുച്ചയങ്ങള്‍ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് ഒരു ദിവസം. നഗരമധ്യത്തില്‍ തലപൊക്കി നിന്ന കോണ്‍ക്രീറ്റ് കൂരകള്‍ ഇപ്പോള്‍ തലകുനിച്ച് നിലംപതിച്ചു. ഹോളിഫെയ്ത്ത് എച്ച് 2 ഒ, ആല്‍ഫാ സെറീന്‍, ജെയ്ന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവയാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തവിടുപൊടിയായത്. ഇപ്പോള്‍, അവിടെ നാല് കെട്ടിടങ്ങളുടെയും 76,350 ടണ്‍ അവശിഷ്ടങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.

Samayam Malayalam 13 Jan 2020, 3:27 pm
മരടിലെ നാല് കെട്ടിട സമുച്ചയങ്ങള്‍ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് ഒരു ദിവസം. നഗരമധ്യത്തില്‍ തലപൊക്കി നിന്ന കോണ്‍ക്രീറ്റ് കൂരകള്‍ ഇപ്പോള്‍ തലകുനിച്ച് നിലംപതിച്ചു. ഹോളിഫെയ്ത്ത് എച്ച് 2 ഒ, ആല്‍ഫാ സെറീന്‍, ജെയ്ന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവയാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തവിടുപൊടിയായത്. ഇപ്പോള്‍, അവിടെ നാല് കെട്ടിടങ്ങളുടെയും 76,350 ടണ്‍ അവശിഷ്ടങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
Samayam Malayalam 76350 tons of wastes these all are the scary things after maradu flat demolition
നാലിടത്തായി 76,350 ടണ്‍ അവശിഷ്ടങ്ങള്‍; പൊടി, രോഗം, മാലിന്യക്കൂമ്പാരം; മരടില്‍ ഭയപ്പെടുത്തുന്നത് ഇവയെല്ലാം



​ബാക്കിയുള്ളത് 76,350 ടണ്‍ അവശിഷ്ടങ്ങള്‍

തീരദേശ നിയമ ലംഘിച്ച് മരടില്‍ സ്ഥാപിച്ച കെട്ടിടങ്ങള്‍ സുപ്രീം കോടതി വിധി പ്രകാരം നിലംപതിച്ചു. ഇനി ബാക്കിയുള്ളത് 76,350 ടണ്‍ കെട്ടിട അവശിഷ്ടങ്ങളാണ്. ഇതിനായി 70 ദിവസത്തിനകം മുഴുവന്‍ അവശിഷ്ടങ്ങളും നീക്കിയിട്ടുണ്ടാകണമെന്നാണ് നിര്‍ദേശം. എന്നാല്‍, 45 ദിവസത്തിനുള്ളില്‍ തന്നെ നീക്കുെമെന്ന് ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നതിനുള്ള ദൗത്യം ഏല്‍പ്പിച്ചിരിക്കുന്ന പ്രോംപ്റ്റ് എന്റര്‍പ്രൈസസ് എന്ന കമ്പനി പറയുന്നത്. കോണ്‍ക്രീറ്റും ബാക്കിയുള്ള ഇഷ്ടികയും കമ്പികളും വേറെ വേറെയാക്കുന്നതാണ് ആദ്യ ദൗത്യം. ഇതിനായി 10 എന്‍ജിനീയര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്.

മരടില്‍ നിവാസികള്‍ ആശങ്കപ്പെടുന്നത്?

നാല് കെട്ടിട സമുച്ചയങ്ങള്‍ തകര്‍ന്നടിഞ്ഞ നിമിഷം മുതല്‍ മരട് നിവാസികളുടെ മനസ്സില്‍ ആകെയുള്ള ആശങ്ക ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചാണ്. വരും ദിനങ്ങളില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വായുമലിനീകരണം, ജലമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് പ്രധാനപ്പെട്ടത്. അന്തരീക്ഷത്തില്‍ നിറഞ്ഞ പൊടിപടലങ്ങള്‍ ശമിച്ചെങ്കിലും വളരെ നേര്‍ത്ത പൊടി ഇപ്പോഴും ബാക്കിയുണ്ട്. മാത്രമല്ല. പൊടിയും അവശിഷ്ടങ്ങളും വെള്ളത്തിലും കലര്‍ന്നിട്ടുണ്ട്. ശ്വാസകോശ രോഗങ്ങള്‍ക്കു മാത്രമല്ല, മറ്റു രോഗങ്ങള്‍ക്കുള്ള സാധ്യത ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

​പ്രതിസന്ധി കൂടുതല്‍ ആല്‍ഫ സെറീന്‍ ഇരട്ടക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍

മരടില്‍ തകര്‍ത്ത നാല് കെട്ടിട സമുച്ചയങ്ങളില്‍ നിന്ന അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി ഏറുന്നത് ആല്‍ഫ സെറീന്‍ ഇരട്ടക്കെട്ടിടമായിരിക്കും. വീതി കുറഞ്ഞ റോഡുകളും ജനവാസം കൂടിയ മേഖലയാണെന്നതും പ്രയാസമുണ്ടാക്കിയേക്കും. ഒരു സെറ്റില്‍ അഞ്ചു ലോറികള്‍ക്കാണ് അനുമതി നല്‍കുക.

​മരടില്‍ ഇനിയും നഷ്ടപരിഹാരം നല്‍കുമോ?

മരടില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്ത 4 കെട്ടിടങ്ങളിലെ 9 ഉടമകള്‍ക്ക് കൂടി നഷ്ടപരിഹാരം നല്‍കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍, പൊളിച്ച കെട്ടിടങ്ങള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുകയെന്നും ഭൂമിയുടെ മേല്‍ എല്ലാവര്‍ക്കുമുള്ള ഉടമസ്ഥാവകാശം തുടരുമെന്നും വാദമുണ്ട്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തത് എത്രയും ഭൂമി തങ്ങള്‍ക്ക് നല്‍കണമെന്നാണ് ഉടമകള്‍ സുപ്രീം കോടതിയില്‍ ഉന്നയിക്കുന്നത്.

​മരടിലെ ഫ്‌ളാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടത് വേദനയോടെയെന്ന് അരുണ്‍ മിശ്ര

മരടിലെ ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ പൊളിക്കാന്‍ ഉത്തരവിട്ടത് വേദനയോടെയെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. നിയമലംഘകര്‍ക്ക് മരട് ഒരു പാഠമാകട്ടെയെന്ന് കോടതി പറഞ്ഞു. മരട് സംഭവത്തോടെ അനധികൃത നിര്‍മ്മാണങ്ങള്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവശിഷ്ടം മാറ്റിയശേഷം തുടര്‍ നടപടി കൈക്കൊള്ളും, ജസ്റ്റിസ് അരുണ്‍ മിശ്ര പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്