ആപ്പ്ജില്ല

കെ പി രവീന്ദ്രൻ വധം: 9 ആര്‍എസ്എസുകാര്‍ കുറ്റക്കാരെന്ന് കോടതി

2004 ഏപ്രിൽ ആറിന് കണ്ണൂര്‍ സെൻട്രെൽ ജയിലിൽ വച്ചാണ് സിപിഎം പ്രവര്‍ത്തകനായ കെ പി രവീന്ദ്രൻ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന 15 വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പ്രഖ്യാപിക്കുന്നത്.

Samayam Malayalam 5 Jul 2019, 1:59 pm
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായ കെ പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒൻപത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തലശേരി സെഷൻസ് കോടതിയാണ് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
Samayam Malayalam RSS


ആര്‍എസ്എസ് നേതാക്കളായ പാനൂർ സെൻട്രൽ പൊയിലൂരിലെ പവിത്രൻ ,തമ്പാൻ കടവിലെ കാഞ്ഞിരത്തിങ്കൽ ഫൽഗുണൻ, സെൻട്രൽ പൊയിലൂരിൽ കെ പി രഘു ,അരക്കിണറിലെ സനൽ പ്രസാദ്, കൂത്തുപറമ്പ് നരവൂരിലെ പി കെ ദിനേശൻ, മൊകേരി യിലെ കോട്ടക്ക് ശശി കൂത്തുപറമ്പിലെ അനിൽകുമാർ, സെൻട്രൽ പൊയിലൂരിലെ സുനി, ബാലുശ്ശേരിയിലെ പി വി അശോകൻ എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

2004 ഏപ്രിൽ ആറിന് കണ്ണൂര്‍ സെൻട്രെൽ ജയിലിൽ വച്ചാണ് സിപിഎം പ്രവര്‍ത്തകനായ കെ പി രവീന്ദ്രൻ കൊല്ലപ്പെട്ടത്. ഇരുമ്പുപാരകൊണ്ട് തലക്കടിയേറ്റ രവീന്ദ്രൻ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. കൊലപാതകം നടന്ന 15 വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പ്രഖ്യാപിക്കുന്നത്. കേസിൽ ആകെ 31 പ്രതികൾ ഉണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്