കൊച്ചി: അങ്കമാലിയിൽ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി. തമിഴ്‌നാട് സേലം സ്വദേശികളായ മണികണ്ഠന്‍ - സുധ ദമ്പതികളുടെ മൂന്ന് മാസം പ്രായമായ ആണ്‍ കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നതെന്നാണ് പോലീസ് നിഗമനം.
രാത്രി പാല്‍ കുടിക്കുന്നതിനിടെ തലയില്‍ കയറി കുഞ്ഞ് മരിക്കുകയും ഇതിനെതുടര്‍ന്ന് ദമ്പതികള്‍ അങ്കമാലി മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ സ്ഥലത്ത് കുഞ്ഞിനെ കുഴിച്ചു മൂടുകയുമായിരുന്നുവെന്നാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഈ സമയത്ത് ഇവര്‍ മദ്യലഹരിയിലായിരുന്നു.
രാവിലെ സുധ പോലീസ് സ്‌റ്റേഷനിലെത്തി ഭര്‍ത്താവ് മണികണ്ഠനെതിരെ പരാതി നല്‍കുകയായിരുന്നു. ഇതിനെതുടര്‍ന്ന് പോലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ സുധയാണ് കൊലപ്പെടുത്തിയതെന്നാണ് ഭര്‍ത്താവ് പറയുന്നത്. രണ്ടു പേരുടെയും മൊഴികള്‍ പോലീസ് സ്വീകരിച്ചിട്ടില്ല. കുഞ്ഞിന്റെ മൃതദേഹം കുഴിയില്‍ നിന്നെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.
രാത്രി പാല്‍ കുടിക്കുന്നതിനിടെ തലയില്‍ കയറി കുഞ്ഞ് മരിക്കുകയും ഇതിനെതുടര്‍ന്ന് ദമ്പതികള്‍ അങ്കമാലി മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ സ്ഥലത്ത് കുഞ്ഞിനെ കുഴിച്ചു മൂടുകയുമായിരുന്നുവെന്നാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഈ സമയത്ത് ഇവര്‍ മദ്യലഹരിയിലായിരുന്നു.
രാവിലെ സുധ പോലീസ് സ്‌റ്റേഷനിലെത്തി ഭര്‍ത്താവ് മണികണ്ഠനെതിരെ പരാതി നല്‍കുകയായിരുന്നു. ഇതിനെതുടര്‍ന്ന് പോലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ സുധയാണ് കൊലപ്പെടുത്തിയതെന്നാണ് ഭര്‍ത്താവ് പറയുന്നത്. രണ്ടു പേരുടെയും മൊഴികള്‍ പോലീസ് സ്വീകരിച്ചിട്ടില്ല. കുഞ്ഞിന്റെ മൃതദേഹം കുഴിയില്‍ നിന്നെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.