ആപ്പ്ജില്ല

അന്വേഷണ കമ്മീഷനിൽ എ.കെ ബാലനും ശ്രീമതി ടീച്ചറും

തനിക്കെതിരെ എന്ത് അന്വേഷണമുണ്ടായാലും അത് നേരിടുമെന്ന് പി.കെ.ശശി പ്രതികരിച്ചു.

Samayam Malayalam 7 Sept 2018, 3:03 pm
തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ ശശിക്കെതിരായ ആരോപണം അന്വേഷിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റി സമിതി രൂപീകരിച്ചു. അന്വേഷണ റിപ്പോർട്ട് അടുത്ത സംസ്ഥാന സമിതിക്ക് മുൻപ് സമർപ്പിക്കുമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ് തീരുമാനമെന്നും നേതാക്കൾ വ്യക്തമാക്കി. പരാതി ലഭിച്ചപ്പോൾ തന്നെ അന്വേഷണ നടപടികൾ ആരംഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഇപ്പോൾ സമിതി രൂപീകരിച്ചിരിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.
Samayam Malayalam p k sasi


ഡിവൈഎഫ്ഐ പ്രവർത്തകയായ യുവതി നൽകിയ പരാതി അന്വേഷിക്കാൻ എ.കെ ബാലനെയും പി.കെ.ശ്രീമതി ടീച്ചറെയുമാണ് അന്വേഷണ കമ്മീഷനായി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. പെൺകുട്ടി നൽകിയ പരാതി പൂഴ്ത്തിവെച്ചിട്ടില്ലെന്ന് ഇന്നലെ സിപിഎം നേതാവ് എസ്.രാമചന്ദ്രൻ പിള്ള മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് പി.കെ.ശശി എംഎൽഎക്കെതിരെ യുവസംഘടനകൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തനിക്കെതിരെ എന്ത് അന്വേഷണമുണ്ടായാലും അത് നേരിടുമെന്ന് പി.കെ.ശശി പ്രതികരിച്ചു. അതിനുള്ള കമ്യൂണിസ്റ്റ് കരുത്ത് തനിക്കുണ്ട്. തെറ്റ് പറ്റിയെന്ന് പാർട്ടി പറഞ്ഞാൽ അത് അംഗീകരിക്കുമെന്നും പി.കെ.ശശി വ്യക്തമാക്കി. തനിക്കെതിരെ പരാതിയില്ലാഞ്ഞിട്ട് മാധ്യമങ്ങൾ വേട്ടയാടുകയാണെന്നും എംഎൽഎ ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്