ആപ്പ്ജില്ല

ശബരിമലയിൽ നെയ്യഭിഷേകത്തിന് തടസ്സമില്ല: എ പദ്മകുമാർ

സമരക്കാർക്ക് യാതൊരു വിധത്തിലുമുള്ള സൌകര്യം നൽകില്ലെന്ന് ദേവസ്വം ബോർഡ്.

Samayam Malayalam 18 Nov 2018, 5:15 pm
തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകർക്ക് തടസ്സമുണ്ടാകുന്ന ഒരുതരത്തിലുമുള്ള പ്രവർത്തനം പോലീസിന്റെയോ ദേവസ്വം ബോർഡിന്റെയോ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന് എ പദ്മകുമാർ. പുലർച്ചെ മൂന്നേകാൽ മുതൽ 12 വരെ നെയ്യഭിഷേകം നടത്താമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ഭക്തർക്ക് താമസത്തിനുള്ള സൌകര്യം ഒരുക്കുമെന്നും എന്നാൽ സമരക്കാർക്ക് യാതൊരു വിധത്തിലുമുള്ള സൌകര്യവും നൽകില്ലെന്നും പദ്മകുമാർ പറഞ്ഞു.
Samayam Malayalam a padmakumar on sabarimala current restrictions
ശബരിമലയിൽ നെയ്യഭിഷേകത്തിന് തടസ്സമില്ല: എ പദ്മകുമാർ


നടപന്തലിൽ പകൽ സമയങ്ങളിൽ ഭക്തർക്ക് യാതൊരു വിധത്തിലുമുള്ള തടസ്സം ഉണ്ടായിരിക്കില്ല. 10,000 പേർക്ക് നിലയ്ക്കലിൽ വിരിവയ്ക്കാം. ദേവസ്വം ബോർഡിന്റെ കെട്ടിടങ്ങൾ താമസത്തിനായി ഉപയോഗിക്കാനാകും. പുലർച്ചെ മൂന്നുമണിക്ക് മുമ്പുതന്നെ ഭക്തർക്ക് ശബരിമലയിൽ എത്താനുള്ള സൌകര്യം ഒരുക്കും. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

അതേസമയം പ്രളയത്തിന് ശേഷം പമ്പയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് ശബരിമല സന്ദർശിച്ച പ്രതിപക്ഷ എംഎൽഎമാരുടെ സംഘം അഭിപ്രായപ്പെട്ടു. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വി എസ് ശിവകുമാർ, എന്നിവരാണ് സംഘത്തിലുള്ളത്.

നാളെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ശബരിമലയിലെത്തും. സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയ നേതാക്കളെ ശബരിമലയിലേക്ക് എത്തിക്കുന്ന സംസ്ഥാന നേതാക്കളുടെ നീക്കത്തിന്റെ ഭാഗമായാണ് കണ്ണന്താനം എത്തുന്നത്.

ദേശീയ തലത്തിലുള്ള എംപിമാരെ രംഗത്തിറക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇവര്‍ക്ക് എല്ലാവിധ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കേണ്ടി വരും. സന്നിധാനത്തു വെച്ച് രാഷ്ട്രീയ തലത്തില്‍ തന്നെ മറുപടികൊടുക്കാനാണ് ബിജെപിയുടെ തീരുമാനം. ഈ ആഴ്ച മുതല്‍ നേതാക്കള്‍ സന്നിധാനത്തേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന വിവരം.നാളെ കെ പി ശശികല വീണ്ടും ശബരിമല ദർശനത്തിന് എത്തുമെന്ന് സൂചനയുണ്ട്. ദർശനം നടത്തിയ ഉടനെ തന്നെ മടങ്ങുമെന്ന് ശശികല കോടതിക്ക് നൽകിയ ഉറപ്പ് പാലിക്കുമെന്നാണ് പോലീസ് കരുതുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്