തിരുവനന്തപുരം: ശബരിമല വിധി നടപ്പാക്കാൻ സാവകാശം തേടി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ശുഭപ്രതീക്ഷയുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് എ.പദ്‌മകുമാർ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരിക്കലും ഹർജി കൊടുക്കുന്നത് വൈകിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പദ്‌മകുമാർ വ്യക്തമാക്കി.
അതിനിടെ, ദേവസ്വം ബോർഡ് അംഗങ്ങൾ നട തുറന്ന ദിവസം തൊഴുത് മടങ്ങിയതല്ലാതെ
ആരും സന്നിധാനത്ത് തങ്ങുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ശബരിമല വിഷയത്തിൽ ആരുമായും ചർച്ച നടത്താൻ തയ്യാറാണെന്നും പദ്‌മകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലക്ക് 92 കോടി രൂപ അനുവദിച്ചുവെന്ന കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ വാദം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ദേവസ്വം പ്രസിഡന്റ് ആരോപിച്ചു. ആറ് കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചതെന്ന് പദ്‌മകുമാർ ആരോപിച്ചു.
അതിനിടെ, ദേവസ്വം ബോർഡ് അംഗങ്ങൾ നട തുറന്ന ദിവസം തൊഴുത് മടങ്ങിയതല്ലാതെ
ആരും സന്നിധാനത്ത് തങ്ങുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ശബരിമല വിഷയത്തിൽ ആരുമായും ചർച്ച നടത്താൻ തയ്യാറാണെന്നും പദ്‌മകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലക്ക് 92 കോടി രൂപ അനുവദിച്ചുവെന്ന കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ വാദം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ദേവസ്വം പ്രസിഡന്റ് ആരോപിച്ചു. ആറ് കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചതെന്ന് പദ്‌മകുമാർ ആരോപിച്ചു.