ആപ്പ്ജില്ല

ഞാനോ സഖാക്കളോ കാണാത്ത ആ ബോർഡ് എവിടെനിന്നു വന്നു: സമ്പത്തിന്റെ ഡ്രൈവർ

വിവാദവുമായി ബന്ധപ്പെട്ട് വി ടി ബൽറാം എംഎൽഎ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം പിൻവലിച്ചിട്ടുണ്ട്. അതേസമയം, വി ടി ബൽറാമിനെതിരെ പി വി അൻവർ എംഎൽഎ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്.

Samayam Malayalam 16 Jun 2019, 7:01 pm
തിരുവനന്തപുരം: എക്സ് എംപി എന്നപേരിൽ ബോർഡുവെച്ച വാഹനം താൻ ഓടിച്ചിട്ടില്ലെന്ന് മുൻ എംപി എ സമ്പത്തിന്റെ ഡ്രൈവർ. താനോ പാർട്ടി പ്രവർത്തകരോ ഇത്തരത്തിലൊരു ബോർഡ് കണ്ടിട്ടില്ലെന്നും എ സമ്പത്തിന്റെ ഡ്രൈവർ പ്രസാദ് എലംകുളം പറയുന്നു.
Samayam Malayalam mp


ഇത്തരത്തിൽ ബോർഡ് വെച്ച വാഹനത്തിൽ താൻ സഞ്ചരിച്ചിട്ടില്ലെന്ന് എ സമ്പത്ത് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച പ്രചാരണങ്ങളെക്കുറിച്ച് അറിയില്ലെന്നും പ്രചാരണം വ്യാജമാകാൻ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

KL-01, BR-657 എന്ന നമ്പരിലുള്ള കാറിലാണ് 'Ex.MP' എന്ന ബോർഡ് പതിപ്പിച്ചിരുന്നത്. അത് മുൻ എംപി എ സമ്പത്തിന്റേതാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു.

വിവാദവുമായി ബന്ധപ്പെട്ട് വി ടി ബൽറാം എംഎൽഎ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം പിൻവലിച്ചിട്ടുണ്ട്. അതേസമയം, ഫോട്ടോഷോപ്പ്‌ ചിത്രത്തിന്റെ നിർമ്മാതാവ്‌ പോസ്റ്റ്‌ മുക്കിയിട്ടുണ്ട്‌. അദ്ദേഹത്തിനും അത്‌ ഏറ്റുപിടിച്ച്‌ ഷെയർ ചെയ്ത 900-ഓളം കോൺഗ്രസ്‌-ഹരിത സൈബർ ഭടന്മാർക്കും സമർപ്പിക്കുന്നു. എന്ന് പിവി അൻവർ എംഎൽഎ വിടി ബൽറാമിനേയും സംഘത്തേയും പരിഹസിച്ചു. വാഹനത്തിന്റെ യഥാർത്ഥ ചിത്രമെന്ന പേരിൽ മറ്റൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പിവി അൻവറിന്റെ പരിഹാസം.

പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒന്നും മനസിലാകുന്നില്ല, എന്താ ഈ ലോകം ഇങ്ങനെ. കഴിഞ്ഞ മൂന്ന് ദിവസമായി സഖാവിന്റെ ഇന്നോവ കാറിൽ ഞാനാണ് വളയം പിടിച്ചിരുന്നത്. ഞങ്ങൾ പലയിടങ്ങളിലും പോയി, സംഘടനാ കാര്യങ്ങൾക്ക്, ഡി വൈ എഫ് ഐ പഠനോത്സവത്തിന്, അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി എംപ്ലോയിസ് സമ്മേളനത്തിന്, കല്യാണങ്ങൾക്ക്, പോത്തൻകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും ആയ മണലകം ദിലീപ്കുമാറിന്റെ മരണത്തിൽ അനുശോചനം അർപ്പിക്കാൻ വീട്ടിൽ, ആറ്റിങ്ങൽ എം എൽ എ സഖാവ്. ബി സത്യന്റെ പുലയനാർക്കോട്ടയിൽ ഉള്ള അനുജന്റെ വസതിയിൽ, സമ്പത്ത് സഖാവിന്റെ അഡ്വക്കേറ്റ് ആഫീസിലെ ക്ലർക്ക് വേണു അണ്ണന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ, പിന്നെ സഖാവിന്റെ സ്വകാര്യ സന്ദർശനങ്ങൾ. ഇവിടെ ഒന്നും ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോർഡ്.

കുത്തിതിരിപ്പിന്റെ രാഷ്ട്രീയം അത് ഇവിടെ വിലപ്പോവില്ല. ഇത് തിരുവനന്തപുരത്തെ ജയന്റ് കില്ലർ എന്നു മാധ്യമങ്ങൾ വാഴ്ത്തിയ സഖാവ് കെ അനിരുദ്ധന്റെ മകൻ സഖാവ്. സമ്പത്താണ് എന്ന് ഓർക്കണം. ഇന്ന് സഖാവ് സമ്പത്തിന് കേരളത്തിൽ സഞ്ചരിക്കാൻ ഒരു ബോർഡിന്റെയും സഹായം ആവശ്യമില്ല. കാരണം അദ്ദേഹവും ഒരു സഖാവാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്