തിരുവനന്തപുരം: ശബള പരിഷ്കരണത്തിലെ അപാകതകളടക്കമുള്ള കാര്യങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും. പ്രതിപക്ഷ സംഘടനകളിലെ ജീവനക്കാരാകും പണിമുടക്കുക. പണിമുടക്കിന് സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. Also Read: പിഎസ്സി ലിസ്റ്റ് നിലനിൽക്കെ യുഡിഎഫ് കാലത്തും പിൻവാതിൽ നിയമനം; രേഖകൾ പുറത്ത്
ശമ്പള പരിഷ്കരണത്തിലെ അപാകതകൾക്ക് എതിരെ ഒരു വിഭാഗം അധ്യാപകരും സർക്കാർ ജീവനക്കാരുമാണ് ഇന്ന് പണിമുടക്കുന്നത്. ജോലിക്ക് ഹാജരാകാതെ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്നോൺ ആയി പ്രഖ്യാപിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ അറിയിച്ചിരുന്നു. ഇതോടെ ജോലിക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ല.
അനുമതിയില്ലാതെ ഹാജരാകാതിരിക്കുന്ന താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് പുറത്താക്കുമെന്നും അറിയിപ്പുണ്ട്. ജില്ലാ ഓഫീസർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന നിർദേശം സർക്കാർ നൽകി.
Also Read: ഇന്ധനവില ഇനിയും കൂട്ടണം; വില വർദ്ധിച്ചാൽ ഉപയോഗം കുറയും: ജേക്കബ് തോമസ്
പണിമുടക്കിൽ പങ്കെടുക്കാത്തവർക്ക് ഓഫീസുകളിൽ തടസം കൂടാതെ എത്താൻ പൂർണസുരക്ഷ ഉറപ്പാക്കാനും സർക്കാർ നിർദേശമുണ്ട്. ഇതിനുള്ള ക്രമീകരണം അതാത് ജില്ലകളിലെ പോലീസ് മേധാവിമാർ ഏർപ്പെടുത്തണം. കഴിഞ്ഞയാഴ്ചയാണ് സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 25000 ആയി ഉയർത്തണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പി മോഹൻദാസ് അധ്യക്ഷനായ ശമ്പള പരിഷ്കരണ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകിയത്.
ശമ്പള പരിഷ്കരണത്തിലെ അപാകതകൾക്ക് എതിരെ ഒരു വിഭാഗം അധ്യാപകരും സർക്കാർ ജീവനക്കാരുമാണ് ഇന്ന് പണിമുടക്കുന്നത്. ജോലിക്ക് ഹാജരാകാതെ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്നോൺ ആയി പ്രഖ്യാപിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ അറിയിച്ചിരുന്നു. ഇതോടെ ജോലിക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ല.
അനുമതിയില്ലാതെ ഹാജരാകാതിരിക്കുന്ന താൽക്കാലിക ജീവനക്കാരെ സർവീസിൽ നിന്ന് പുറത്താക്കുമെന്നും അറിയിപ്പുണ്ട്. ജില്ലാ ഓഫീസർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന നിർദേശം സർക്കാർ നൽകി.
Also Read: ഇന്ധനവില ഇനിയും കൂട്ടണം; വില വർദ്ധിച്ചാൽ ഉപയോഗം കുറയും: ജേക്കബ് തോമസ്
പണിമുടക്കിൽ പങ്കെടുക്കാത്തവർക്ക് ഓഫീസുകളിൽ തടസം കൂടാതെ എത്താൻ പൂർണസുരക്ഷ ഉറപ്പാക്കാനും സർക്കാർ നിർദേശമുണ്ട്. ഇതിനുള്ള ക്രമീകരണം അതാത് ജില്ലകളിലെ പോലീസ് മേധാവിമാർ ഏർപ്പെടുത്തണം. കഴിഞ്ഞയാഴ്ചയാണ് സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 25000 ആയി ഉയർത്തണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പി മോഹൻദാസ് അധ്യക്ഷനായ ശമ്പള പരിഷ്കരണ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകിയത്.