ആപ്പ്ജില്ല

ഏഴുവയസ്സുകാരിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച കേസിൽ അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍

Samayam Malayalam 25 Jul 2018, 10:22 am
കരുനാഗപ്പള്ളി : കിടക്കയിൽ മൂത്രമൊഴിച്ചുവെന്ന കാരണത്താല്‍ ഏഴുവയസ്സുകാരിയുടെ ദേഹത്തു ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച കേസിൽ അച്ഛനെയും രണ്ടാനമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. തൊടിയൂരിൽ വാടകയ്ക്ക് താമസിക്കുന്ന ലോറി ഡ്രൈവർ അനീഷിനെയും രണ്ടാം ഭാര്യ ആര്യയെയുമാണ് അറസ്റ്റ് ചെയ്തത്. രണ്ടാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ ശിശുക്ഷേമ സമിതി മഹിളാ മന്ദിരത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Samayam Malayalam crime


കുറച്ച് ദിവസം സ്കൂളിൽ വരാതെയിരുന്ന ശേഷം തിരിച്ചെത്തിയ കുട്ടിയെ സഹപാഠി തൊട്ടപ്പോൾ വേദനിക്കുന്നുവെന്നു പറഞ്ഞപ്പോഴാണ് ക്ലാസ് ടീച്ചർ പരിശോധിച്ചത്. അപ്പോഴാണ് കുട്ടിയുടെ തുടയുടെ ഭാഗവും അടിവയറും പൊള്ളിയിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്.

കുട്ടിയുടെ ശരീരത്തിൽ വിവിധയിടങ്ങളിലായി ഏഴ് പൊള്ളലേറ്റ പാടുകളുണ്ട്. കിടക്കയിൽ മൂത്രമൊഴിച്ചുവെന്ന് പറഞ്ഞാണ് രണ്ടാനമ്മ തല്ലിയശേഷം ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നാണ് കുട്ടി സ്കൂളധികൃതരോട് പറഞ്ഞത്. ഇതേ തുടര്‍ന്ന് പ്രഥമാധ്യാപിക പൊലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു. അനീഷിന്റെ ആദ്യവിവാഹത്തിലെ രണ്ടാമത്തെ കുട്ടിയാണ് ക്രൂരതയ്ക്കിരയായത്. രണ്ടാനമ്മ ആര്യയെ വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്