തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ 21 മന്ത്രിമാർ ഉണ്ടായിരിക്കുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. സിപിഎമ്മിന് 12 അംഗങ്ങളും സിപിഐക്ക് നാലും കേരളാ കോൺഗ്രസിനും ജെഡിഎസിനും എൻസിപിക്കും ഓരോ മന്ത്രിസ്ഥാനം വീതവും നൽകും. ജനാധിപത്യ കേരളാ കോൺഗ്രസിനും ഐഎൻഎല്ലിനും ആദ്യ ഊഴത്തിൽ മന്ത്രിസ്ഥാനം ലഭിക്കും. രണ്ടാം ഊഴത്തിൽ കേരളാ കോൺഗ്രസ് ബിക്കും കോൺഗ്രസ് എസിനും സ്ഥാനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Also Read: 'തർക്കങ്ങളില്ലാതെ മന്ത്രിസഭാ രൂപീകരണം'; രണ്ട് ക്യാബിനറ്റ് പദവിയെന്ന് ജോസ് കെ മാണി; വലിയ അംഗീകാരമെന്ന് ആന്റണി രാജു
സ്പീക്കർ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സിപിഐക്കും ലഭിക്കും. ചീഫ് വിപ്പ് സ്ഥാനം കേരളാ കോൺഗ്രസിന് നൽകും. വകുപ്പ് സംബന്ധിച്ച തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഇടതു മുന്നണി യോഗം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
മറ്റ് ഘടക കക്ഷികളെ പരിഗണിച്ചപ്പോൾ എൽജെഡിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതിനെക്കുറിച്ച് വിജയരാഘവൻ പ്രതികരിച്ചില്ല. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് മന്ത്രിമാരുടെ പേരുകളിൽ അന്തിമ തീരുമാനമെടുക്കുക.
Also Read: മുഹമ്മദ് റിയാസും ബാലഗോപാലും മന്ത്രിസഭയിലേയ്ക്ക്? ശൈലജയൊഴികെ മറ്റെല്ലാവരും പുതുമുഖങ്ങൾ
കെകെ ശൈലജ ഒഴികെയുള്ളവർ പുതുമുഖങ്ങളായിരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പുതുമുഖങ്ങളെ മന്ത്രിമാരാക്കാനാണ് സിപിഐയുടേയും നീക്കം. നാളെ ചേരുന്ന സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലായിരിക്കും ഇക്കാര്യത്തിൽ തീരുമാനമാകുക.
സ്പീക്കർ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സിപിഐക്കും ലഭിക്കും. ചീഫ് വിപ്പ് സ്ഥാനം കേരളാ കോൺഗ്രസിന് നൽകും. വകുപ്പ് സംബന്ധിച്ച തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഇടതു മുന്നണി യോഗം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
മറ്റ് ഘടക കക്ഷികളെ പരിഗണിച്ചപ്പോൾ എൽജെഡിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതിനെക്കുറിച്ച് വിജയരാഘവൻ പ്രതികരിച്ചില്ല. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് മന്ത്രിമാരുടെ പേരുകളിൽ അന്തിമ തീരുമാനമെടുക്കുക.
Also Read: മുഹമ്മദ് റിയാസും ബാലഗോപാലും മന്ത്രിസഭയിലേയ്ക്ക്? ശൈലജയൊഴികെ മറ്റെല്ലാവരും പുതുമുഖങ്ങൾ
കെകെ ശൈലജ ഒഴികെയുള്ളവർ പുതുമുഖങ്ങളായിരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പുതുമുഖങ്ങളെ മന്ത്രിമാരാക്കാനാണ് സിപിഐയുടേയും നീക്കം. നാളെ ചേരുന്ന സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലായിരിക്കും ഇക്കാര്യത്തിൽ തീരുമാനമാകുക.