ആപ്പ്ജില്ല

തൃക്കാക്കരയിലേക്ക് ആം ആദ്മി കരുതിവെച്ചിരിക്കുന്നത് ആരെ? ട്വന്‍റി 20 പിന്തുണ മുന്നണികൾക്ക് ഭീഷണി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മിയും ട്വന്‍റി 20യും ഒരുമിച്ച് മത്സരിക്കുമെന്ന പ്രസ്താവന വന്നത് മുതൽ ആരായിരിക്കും സ്ഥാനാർഥി എന്ന ചോദ്യം ഉയരുകയാണ്. തങ്ങളുടെ സ്ഥാനാർഥിയാകും മത്സരിക്കുകയെന്നും ട്വന്‍റി 20 പിന്തുണ നൽകുമെന്നും ആം ആദ്മി സംസ്ഥാന കൺവീനർ പിസി സിറിയക്കാണ് ആദ്യം പറഞ്ഞത്. പിന്നാലെ സ്ഥിരീകരണവുമായി ട്വന്‍റി 20 ചെയർമാൻ സാബു ജേക്കബും രംഗത്തെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞ പാർട്ടിയാണ് ട്വന്‍റി 20 അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഇടത്- വലത് മുന്നണികൾ ഗൗരവത്തോടെയാകാും ഈ സഖ്യത്തെ കാണുക.

Samayam Malayalam 23 Apr 2022, 12:37 pm
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മിയും ട്വന്‍റി 20യും ഒരുമിച്ച് മത്സരിക്കുമെന്ന പ്രസ്താവന വന്നത് മുതൽ ആരായിരിക്കും സ്ഥാനാർഥി എന്ന ചോദ്യം ഉയരുകയാണ്. തങ്ങളുടെ സ്ഥാനാർഥിയാകും മത്സരിക്കുകയെന്നും ട്വന്‍റി 20 പിന്തുണ നൽകുമെന്നും ആം ആദ്മി സംസ്ഥാന കൺവീനർ പിസി സിറിയക്കാണ് ആദ്യം പറഞ്ഞത്. പിന്നാലെ സ്ഥിരീകരണവുമായി ട്വന്‍റി 20 ചെയർമാൻ സാബു ജേക്കബും രംഗത്തെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞ പാർട്ടിയാണ് ട്വന്‍റി 20 അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഇടത്- വലത് മുന്നണികൾ ഗൗരവത്തോടെയാകാും ഈ സഖ്യത്തെ കാണുക.
Samayam Malayalam aap twenty 20 alliance in thrikkakara became crucial for udf and ldf
തൃക്കാക്കരയിലേക്ക് ആം ആദ്മി കരുതിവെച്ചിരിക്കുന്നത് ആരെ? ട്വന്‍റി 20 പിന്തുണ മുന്നണികൾക്ക് ഭീഷണി



​തൃക്കാക്കരയിൽ ശക്തി തെളിയിച്ച ട്വന്‍റി 20

തൃക്കാക്കര മണ്ഡലത്തിൽ ഇതിനോടകം തന്നെ മത്സരിച്ച് ശക്തി തെളിയിച്ച രാഷ്ട്രീയ പാർട്ടിയാണ് ട്വന്‍റി 20. കഴിഞ്ഞവർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ ട്വന്‍റി 20യ്ക്കായി മത്സരിച്ച ഡോ. ടെറി തോമസ് 13,773 വോട്ടുകളായിരുന്നു നേടിയത്. നാലാം സ്ഥാനത്താണ് എത്തിയതെങ്കിലും ഈ അപ്രതീക്ഷിത മുന്നേറ്റം മൂന്ന് മുന്നണികളെയും ഞെട്ടിച്ചിരുന്നു എന്നതാണ് യാഥാർഥ്യം. ബിജെപിയ്ക്ക് മണ്ഡലത്തിൽ പോൾ ചെയ്തതിന്‍റെ 11.32 ശതമാനം വോട്ട് ലഭിച്ചപ്പോൾ ട്വന്‍റി 20 നേടിയത് 10.25 ശതമാനം വോട്ടുകളാണ്.

​രണ്ടാം വരവിനൊരുങ്ങി ആം ആദ്മി

പഞ്ചാബിലെ ജയത്തിന് പിന്നാലെ കേരളത്തിലെ പാർട്ടി അംഗത്വത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ആം ആദ്മി പാർട്ടി അവകാശപ്പെടുന്നത്. സംസ്ഥാനത്ത് രണ്ടാം വരവിനാണ് ആം ആദ്മി പാർട്ടി ഒരുങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രവർത്തനമെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത്- വലത് മുന്നണികൾക്കെതിരെ സ്ഥാനാർഥിയെ നിർത്തുന്നത് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ആം ആദ്മി സംസ്ഥാന ഘടകം. ട്വന്‍റി 20യുമായി ചേർന്ന് മത്സരിക്കുന്നത് വോട്ട് വിഹിതം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് പാർട്ടി.

​തെരഞ്ഞെടുപ്പിൽ നിർണായക ശക്തി

ആം ആദ്മി ട്വന്‍റി 20 സഖ്യത്തിനായി ആം ആദ്മിയാകും മത്സരിക്കുക എന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. എന്നാൽ ആരാകും സ്ഥാനാർഥി എന്നത് സംബന്ധിച്ച് ഇതുവെരയും പാർട്ടി ഒരു സൂചനയും നൽകിയിട്ടില്ല. പാർട്ടിക്കു കിട്ടാൻ സാധ്യതയുള്ള വോട്ടുകളെല്ലാം സമാഹരിക്കാൻ കഴിയുന്ന ഒരു വ്യക്തിയെ ആകും സ്ഥാനാർഥിയായി തീരുമാനിക്കുക. നേരത്തെ അനിത പ്രതാപ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് തൃക്കാക്കരയിൽ എഎപിയ്ക്ക് 9000 വോട്ട് ലഭിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ യുഡിഎഫിനും എൽഡിഎഫിനും എൻഡിഎയ്ക്കും ബദൽ ഉയർത്താൻ കഴിയുമെന്നാണ് ആം ആദ്മി നേതാക്കളുടെ വാദം.

​ആരാകും സ്ഥാനാർഥി

ആം ആദ്മി സ്ഥാനാർഥി തൃക്കാക്കരയിൽ മത്സരിക്കണമെങ്കിൽ അതിന് ട്വന്‍റി 20യുമായി സഖ്യ ചർച്ചകൾ പൂർത്തിയാകേണ്ടതുണ്ട്. പാർട്ടി ചിഹ്നം ലഭിക്കണമെങ്കിൽ ഈ സഖ്യവും സ്ഥാനാർഥിയെയും ദേശീയ ഘടകം അംഗീകരിക്കുകയും വേണം. ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായാൽ മാത്രമേ പാർട്ടി സ്ഥാനാർഥി നിർണയ ചർച്ചയിലേക്ക് കടക്കാൻ സാധ്യതയുള്ളൂ. ഡൽഹിയിൽ പ്രവർത്തിക്കുന്ന മലയാളി വിൻസെന്‍റ് ഫിലിപ്പിനെ സ്ഥാനാർഥിയാക്കണമെന്ന കാമ്പയിനും ആം ആദ്മിയിൽ നടക്കുന്നുണ്ടെന്ന് നേരത്തെ മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിലൊന്നും നേതൃത്വം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

​മുന്നണികൾക്ക് ഭീഷണിയോ?

ആം ആദ്മിയും ട്വന്‍റി 20യും കൈ കോർക്കുമ്പോൾ കോൺഗ്രസിന്‍റെ വോട്ടുബാങ്കിൽ വിള്ളലുണ്ടാകുമോയെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്. പുതുതലമുറ പാർട്ടികളുടെ കടന്നുവരവ് കോൺഗ്രസിന് തിരിച്ചടിയാകുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കണ്ടതാണ്. ഈ സാഹചര്യത്തിൽ ആം ആദ്മിയും ട്വന്‍റി 20യും കൈകോർക്കുന്നത് ജാഗ്രതയോടെയാകും കോൺഗ്രസ് നോക്കി കാണുക. യുഡിഎഫ് വോട്ടുകൾ ആം ആദ്മി സഖ്യം നേടുകയും നിലവിലെ സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്താൽ തൃക്കാക്കര പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടൽ ഇടതുപക്ഷത്തിനുണ്ട്. നിലവിലെ സാഹചര്യം വിശദമായി മനസിലാക്കിയാകും ഇരു മുന്നണികളും പ്രചാരണം നയിക്കുക.


സമയം, വായനക്കാർക്കിടയിൽ ഒരു സർവെ സംഘടിപ്പിക്കുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ ഞങ്ങളെ സഹായിക്കും.. സർവേയിൽ പങ്കെടുക്കൂ, ആകർഷകമായ സമ്മാനങ്ങൾ നേടൂ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്