ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയുണ്ടാകുമെന്ന് വ്യക്തമാക്കി ആം ആദ്‌മി പാർട്ടി രംഗത്ത്. ദേശീയ നേതാക്കളായ സോമനാഥ് ഭാരതി, സഞ്‌ജയ് സിങ് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച വിവരം ദേശീയ നേതാവ് സോമനാഥ് ഭാരതിയാണ് അറിയിച്ചത്. ജനങ്ങൾ തീരുമാനിക്കുന്ന ആളായിരിക്കും തങ്ങളുടെ സ്ഥനാർത്ഥിയെന്ന് പാർട്ടി സംസ്ഥാന കൺവീനർ സി.ആർ.നീലകണ്ഠൻ വ്യക്തമാക്കി. ജനഹിതമറിയാൻ വീടുകൾ കേന്ദ്രീകരിച്ച് സർവേയും പ്രവർത്തകരുടെ അഭിപ്രായവും തേടും. ചെങ്ങന്നൂരിൽ ഇത്തവണ സിപിഎം ജില്ലാ സെക്രട്ടറി
സജി ചെറിയാനായിരിക്കും എൽഡിഎഫ് സ്ഥാനാർത്ഥിയാകും. യുഡിഎഫ് സ്ഥാനാർഥി എം.മുരളി, ബിജെപി സ്ഥാനാർഥി പി.ശ്രീധരൻപിള്ള എന്നിവർ മത്സരിക്കും.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ച വിവരം ദേശീയ നേതാവ് സോമനാഥ് ഭാരതിയാണ് അറിയിച്ചത്. ജനങ്ങൾ തീരുമാനിക്കുന്ന ആളായിരിക്കും തങ്ങളുടെ സ്ഥനാർത്ഥിയെന്ന് പാർട്ടി സംസ്ഥാന കൺവീനർ സി.ആർ.നീലകണ്ഠൻ വ്യക്തമാക്കി. ജനഹിതമറിയാൻ വീടുകൾ കേന്ദ്രീകരിച്ച് സർവേയും പ്രവർത്തകരുടെ അഭിപ്രായവും തേടും. ചെങ്ങന്നൂരിൽ ഇത്തവണ സിപിഎം ജില്ലാ സെക്രട്ടറി
സജി ചെറിയാനായിരിക്കും എൽഡിഎഫ് സ്ഥാനാർത്ഥിയാകും. യുഡിഎഫ് സ്ഥാനാർഥി എം.മുരളി, ബിജെപി സ്ഥാനാർഥി പി.ശ്രീധരൻപിള്ള എന്നിവർ മത്സരിക്കും.