തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ ജീവപര്യന്തം ശിക്ഷിച്ച ഫാ. തോമസ് കോട്ടൂര്‍ ക്വാറന്റീന്‍ ബ്ലോക്കില്‍ ഒറ്റയ്ക്ക്. സി. സെഫിയ്‌ക്കൊപ്പം 5 പ്രതികളുണ്ട്. കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 4334ാം നമ്പര്‍ തടവുകാരനാണ്. അട്ടക്കുളങ്ങര വനിതാ ജയിലിലെ 15ാം നമ്പര്‍ തടവുകാരിയാണ് സി. സെഫി.
കഴിഞ്ഞ ദിവസം ഇരുവരുടെയും കൊവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞെങ്കിലും മറ്റ് ജില്ലയില്‍ നിന്ന് വന്നതിനാല്‍ ഇരുവര്‍ക്കും 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജയിലില്‍ ഭക്ഷണം കഴിക്കാന്‍ സി. സെഫി വിമുഖത കാട്ടിയിരുന്നു. ചൊവ്വാഴ്ച രാത്രി മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു.
Also Read: ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ്റെ കൊലപാതകം; കാഞ്ഞങ്ങാട് ഹര്‍ത്താൽ
ഫാ. തോമസ് കോട്ടൂരിന്റെ കൂറ്റസമ്മതവും അടയ്ക്കാ രാജുവിന്റെ മൊഴിയും നടന്നത് കൊലപാതകമാണെന്ന് വ്യക്തമാക്കുന്നു. കൊലപാതകം നടന്ന അന്ന് പുലര്‍ച്ചെ മഠത്തിന്റെ അടുക്കളയില്‍ വെച്ച് പ്രതികളെ കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ അഭയ കണ്ടതാണ് അവരെ കൊലപ്പെടുത്തുന്നതിലേക്ക് കാര്യങ്ങള്‍ നയിച്ചത്. തോമസ് കോട്ടൂര്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ കളര്‍കോട് വേണുഗോപാലിനോട് നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവാണെന്നും അന്തിമവിധിയില്‍ സിബിഐ കോടതി വ്യക്തമാക്കുന്നു.
സിസ്റ്റര്‍ സെഫിയുടെ വൈദ്യപരിശോധനാ ഫലമാണ് ഈ കേസിലെ ശക്തമായ മറ്റൊരു തെളിവായി കോടതി കാണുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് മുന്‍ ക്രൈംബ്രാഞ്ച് എസ്പിയായ കെടി മൈക്കിളിനെതിരെ നടപടി വേണമെന്നും വിധിന്യായത്തില്‍ സിബിഐ കോടതി വ്യക്തമാക്കി. നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച കെടി മൈക്കിളിനെതിരെ പോലീസ് മേധാവി ആവശ്യമായ നടപടിയെടുക്കണമെന്നും സിബിഐ കോടതി വിധിന്യായത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
Also Read: 'സൂഫിയും സുജാതയും' സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു; സ്ഥിരീകരിച്ച് വിജയ് ബാബു!
കേസില്‍ ഫാ. തോമസ് എം കോട്ടൂരിന് ഇരട്ടജീവപര്യന്തവും സിസ്റ്റര്‍ സെഫിയ്ക്ക് ജീവപര്യന്തവുമാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അഞ്ച് ലക്ഷം രൂപ വീതം പിഴയടയ്ക്കണം. അതിക്രമിച്ച് കയറിയതിന് ഫാ. കോട്ടൂര്‍ ഒരു ലക്ഷം രൂപ അധികം പിഴയടയ്ക്കണം. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി.
കഴിഞ്ഞ ദിവസം ഇരുവരുടെയും കൊവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനാഫലം നെഗറ്റീവാണെന്ന് തെളിഞ്ഞെങ്കിലും മറ്റ് ജില്ലയില്‍ നിന്ന് വന്നതിനാല്‍ ഇരുവര്‍ക്കും 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജയിലില്‍ ഭക്ഷണം കഴിക്കാന്‍ സി. സെഫി വിമുഖത കാട്ടിയിരുന്നു. ചൊവ്വാഴ്ച രാത്രി മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു.
Also Read: ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ്റെ കൊലപാതകം; കാഞ്ഞങ്ങാട് ഹര്‍ത്താൽ
ഫാ. തോമസ് കോട്ടൂരിന്റെ കൂറ്റസമ്മതവും അടയ്ക്കാ രാജുവിന്റെ മൊഴിയും നടന്നത് കൊലപാതകമാണെന്ന് വ്യക്തമാക്കുന്നു. കൊലപാതകം നടന്ന അന്ന് പുലര്‍ച്ചെ മഠത്തിന്റെ അടുക്കളയില്‍ വെച്ച് പ്രതികളെ കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ അഭയ കണ്ടതാണ് അവരെ കൊലപ്പെടുത്തുന്നതിലേക്ക് കാര്യങ്ങള്‍ നയിച്ചത്. തോമസ് കോട്ടൂര്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ കളര്‍കോട് വേണുഗോപാലിനോട് നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവാണെന്നും അന്തിമവിധിയില്‍ സിബിഐ കോടതി വ്യക്തമാക്കുന്നു.
സിസ്റ്റര്‍ സെഫിയുടെ വൈദ്യപരിശോധനാ ഫലമാണ് ഈ കേസിലെ ശക്തമായ മറ്റൊരു തെളിവായി കോടതി കാണുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് മുന്‍ ക്രൈംബ്രാഞ്ച് എസ്പിയായ കെടി മൈക്കിളിനെതിരെ നടപടി വേണമെന്നും വിധിന്യായത്തില്‍ സിബിഐ കോടതി വ്യക്തമാക്കി. നിര്‍ണായക തെളിവുകള്‍ നശിപ്പിച്ച കെടി മൈക്കിളിനെതിരെ പോലീസ് മേധാവി ആവശ്യമായ നടപടിയെടുക്കണമെന്നും സിബിഐ കോടതി വിധിന്യായത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
Also Read: 'സൂഫിയും സുജാതയും' സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു; സ്ഥിരീകരിച്ച് വിജയ് ബാബു!
കേസില്‍ ഫാ. തോമസ് എം കോട്ടൂരിന് ഇരട്ടജീവപര്യന്തവും സിസ്റ്റര്‍ സെഫിയ്ക്ക് ജീവപര്യന്തവുമാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും അഞ്ച് ലക്ഷം രൂപ വീതം പിഴയടയ്ക്കണം. അതിക്രമിച്ച് കയറിയതിന് ഫാ. കോട്ടൂര്‍ ഒരു ലക്ഷം രൂപ അധികം പിഴയടയ്ക്കണം. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി.