കോഴഞ്ചേരി: ലോ അക്കാദമി സമരത്തെ അനുകൂലിച്ച് എബിവിപി-കെഎസ്‌യു പ്രവർത്തകർ സംയുക്തമായി ബുധനാഴ്‌ച പെൺകുട്ടികൾ മാത്രം പഠിക്കുന്ന സെന്‍റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലേക്ക്
നടത്തിയ മാർച്ചിൽ വിദ്യാർഥിനിക്ക് പരിക്ക് . സ്‌കൂളിലേക്ക് സമരമായി എത്തിയ പാർട്ടി പ്രവർത്തകർ ക്ളാസിലേക്ക് ഇരച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ആറാം ക്ളാസിലേക്കാണ് ഇന്‍റര്‍വെല്‍ സമയത്ത് എബിവിപി-കെഎസ്‌യു പ്രവർത്തകർ അതിക്രമിച്ചു കയറിയത്. "ഒരു പ്രവർത്തകൻ ക്ഷുഭിതനായി മേഘ മാത്യു എന്ന കുട്ടിയുടെ കൈ പിടിച്ച് തിരിക്കുകയും ക്ലാസിൽ നിന്നിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു" അധ്യാപികയായ മഞ്ജു പറഞ്ഞു. 60 ഓളം പാർട്ടി പ്രവർത്തകരടങ്ങിയ സംഘം ക്ലാസിൽ നിന്ന വിദ്യാർഥികളോട് പുറത്തേക്കിറങ്ങാൻ ആക്രോശിച്ചു. പ്രവർത്തകർ ക്ളാസിലേക്ക് കയറി വിദ്യാർഥിനികളുടെ ബാഗുകൾ വെളിയിലേക്ക് വലിച്ചെറിഞ്ഞു.
ക്ലാസ് മുറിയുടെ ജനലുകൾ തകർക്കാനും ബെഞ്ചുകൾ ഓടിക്കാനും പ്രവർത്തകർ ശ്രമിച്ചതായി സിപിഎം ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി ഈശോ പറഞ്ഞു.നിരവധി കുട്ടികളെ കൈക്ക് പിടിച്ച് ബലമായി ക്ലാസിന് പുറത്തേക്ക് ഇറക്കി വിട്ടുവെന്നും ബിജിലി ആരോപിച്ചു. സ്‌കൂളിന് സുരക്ഷ നൽകിക്കൊണ്ട് ഹൈക്കോടതി ഇറക്കിയ ഉത്തരവിന്‍റെ പകര്‍പ്പ് കാണിച്ച് ഒരു വിഭാഗം പ്രവർത്തകരുമായി സ്‌കൂൾ ഹെഡ്‍മിസ്ട്രസ്സ് ചർച്ച നടത്താൻ ശർമിച്ചിരുന്നുവെന്നും അധ്യാപിക പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ പാർട്ടി പ്രവർത്തകർ ആവശ്യപ്പെടുന്ന സമയത്ത് സ്‌കൂൾ വിടുന്നത് കോടതിയലക്ഷ്യമാകും. ഇക്കാരണത്താലാണ് ആ സമയത്ത് സ്‌കൂൾ വിടാതിരുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ABVP-KSU march to girls' school turned violent: Girl injured
ABVP-KSU protest march to Kozhencherry Girls' High school turned violent. Protestor attacked 6th standard girl student
നടത്തിയ മാർച്ചിൽ വിദ്യാർഥിനിക്ക് പരിക്ക് . സ്‌കൂളിലേക്ക് സമരമായി എത്തിയ പാർട്ടി പ്രവർത്തകർ ക്ളാസിലേക്ക് ഇരച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ആറാം ക്ളാസിലേക്കാണ് ഇന്‍റര്‍വെല്‍ സമയത്ത് എബിവിപി-കെഎസ്‌യു പ്രവർത്തകർ അതിക്രമിച്ചു കയറിയത്. "ഒരു പ്രവർത്തകൻ ക്ഷുഭിതനായി മേഘ മാത്യു എന്ന കുട്ടിയുടെ കൈ പിടിച്ച് തിരിക്കുകയും ക്ലാസിൽ നിന്നിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു" അധ്യാപികയായ മഞ്ജു പറഞ്ഞു. 60 ഓളം പാർട്ടി പ്രവർത്തകരടങ്ങിയ സംഘം ക്ലാസിൽ നിന്ന വിദ്യാർഥികളോട് പുറത്തേക്കിറങ്ങാൻ ആക്രോശിച്ചു. പ്രവർത്തകർ ക്ളാസിലേക്ക് കയറി വിദ്യാർഥിനികളുടെ ബാഗുകൾ വെളിയിലേക്ക് വലിച്ചെറിഞ്ഞു.
ക്ലാസ് മുറിയുടെ ജനലുകൾ തകർക്കാനും ബെഞ്ചുകൾ ഓടിക്കാനും പ്രവർത്തകർ ശ്രമിച്ചതായി സിപിഎം ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി ഈശോ പറഞ്ഞു.നിരവധി കുട്ടികളെ കൈക്ക് പിടിച്ച് ബലമായി ക്ലാസിന് പുറത്തേക്ക് ഇറക്കി വിട്ടുവെന്നും ബിജിലി ആരോപിച്ചു. സ്‌കൂളിന് സുരക്ഷ നൽകിക്കൊണ്ട് ഹൈക്കോടതി ഇറക്കിയ ഉത്തരവിന്‍റെ പകര്‍പ്പ് കാണിച്ച് ഒരു വിഭാഗം പ്രവർത്തകരുമായി സ്‌കൂൾ ഹെഡ്‍മിസ്ട്രസ്സ് ചർച്ച നടത്താൻ ശർമിച്ചിരുന്നുവെന്നും അധ്യാപിക പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ പാർട്ടി പ്രവർത്തകർ ആവശ്യപ്പെടുന്ന സമയത്ത് സ്‌കൂൾ വിടുന്നത് കോടതിയലക്ഷ്യമാകും. ഇക്കാരണത്താലാണ് ആ സമയത്ത് സ്‌കൂൾ വിടാതിരുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ABVP-KSU march to girls' school turned violent: Girl injured
ABVP-KSU protest march to Kozhencherry Girls' High school turned violent. Protestor attacked 6th standard girl student