ആപ്പ്ജില്ല

ഫ്ലാറ്റിന്റെ 11-ാം നിലയിൽനിന്നു വീണ് യുവാവ് മരിച്ചു

ഫ്ലാറ്റിൽ ക്രിസ്മസിന് ഇട്ട നക്ഷത്രം ബാൽക്കെണിയിൽ കയറി അഴിക്കാൻ നോക്കുന്നതിനിടെയാണ്

Samayam Malayalam 5 Jun 2018, 12:35 pm
കലൂർ: ഫ്ലാറ്റിന്‍റെ ബാൽക്കണിയിൽ കെട്ടിയ നക്ഷത്രം അഴിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ പതിനൊന്നാം നിലയിലുള്ള ഫ്ലാറ്റിൽനിന്നു താഴേക്കു വീണ് സെൻട്രൽ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു എസ്. മേനോൻ (30) മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണു സംഭവം. അടുത്തുള്ള ഫ്ലാറ്റിൽ കഴിയുന്നവർ ശബ്ദം കേട്ടു സെക്യൂരിറ്റി ജീവനക്കാരനെ വിവരമറിയിക്കുകയും പിന്നീടു വിഷ്ണുവിനെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ മരണം സംഭവിച്ചതായി പൊലീസ് അറിയിച്ചു.
Samayam Malayalam vishnu-s-menon.jpg.image.784.410


വൈക്കം ഉദയനാപുരം ‘കൃഷ്ണ’യിലെ പി.ജി. ഷൺമുഖന്റെയും കെ.എൻ. ശ്രീദേവിയുടെയും ഏക മകനായ വിഷ്ണുവിന്റെ വിവാഹം അടുത്തമാസം ഒന്നിനു നടത്താൻ നിശ്ചയിച്ചിരുന്നു. 2012ൽ സെൻട്രൽ എക്സൈസിൽ ചേർന്ന വിഷ്ണു സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ രണ്ടു തവണ പാസായിട്ടുണ്ട്. ഇതിൽ ഒരു തവണ മെയിൻ പരീക്ഷയും പാസായിരുന്നു. നോർത്ത് പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

കല്യാണ ഒരുക്കങ്ങളുടെ ഭാഗമായി ഞായറാഴ്ച വിഷ്ണു ഉദയനാപുരത്തെ വീട്ടിൽ എത്തിയിരുന്നു. രാത്രിയിലാണ് എറണാകുളത്തെ ഫ്ലാറ്റിലേക്കു മടങ്ങിയത്. സുഹൃത്തുക്കളെയും മറ്റും കല്യാണത്തിനു ക്ഷണിക്കുന്നതിനുള്ള കുറികളും കൊണ്ടുവന്നിരുന്നു. ഫ്ലാറ്റിൽ ക്രിസ്മസിന് ഇട്ട നക്ഷത്രം ബാൽക്കെണിയിൽ കയറി അഴിക്കാൻ നോക്കുന്നതിനിടെയാണ് മരണമെന്നാണ് പോലീസ് നിഗമനം. നിലത്ത് വീണ വിഷ്ണുവിന്‍റെ ദേഹത്ത് നക്ഷത്രവുമുണ്ടായിരുന്നു. ബാൽക്കെണിയിൽ നക്ഷത്രവുമായി ഘടിപ്പിച്ച വയർ പൊട്ടിയനിലയിലുമായിരുന്നു.

ജോലിക്കു പോകുന്നതിനുള്ള സൗകര്യാർഥമാണ് എറണാകുളത്തെ ഫ്ലാറ്റിൽ താമസമാക്കിയത്. വിഷ്ണുവിന്റെ അച്ഛൻ ഷൺമുഖൻ ഫെഡറൽ ബാങ്ക് ജീവനക്കാരനായിരുന്നു. ഇപ്റ്റയുടെ ജില്ല ഭാരവാഹിയുമാണ്. അമ്മ ശ്രീദേവി ഫെഡറൽ ബാങ്കിന്റെ ഉദയംപേരൂർ ശാഖയിലെ ജീവനക്കാരിയാണ്. സംസ്കാരം നടത്തി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്