കൊച്ചി: ഫേസ്ബുക്കിൽ ഹൈക്കു കവിയായും സാഹിത്യ പരിശീലകനായും തിളങ്ങിയ ഭഗവൽ സിങിന് കേരളത്തിൽ പലയിടത്തുമുള്ള കലാസ്വാദകരും പൊതുപ്രവർത്തകരുമായി ഫേസ്ബുക്ക് സൗഹൃദമുണ്ടായിരുന്നു. ഒടുവിൽ കവിയ്ക്കുള്ളിലെ കൊലയാളിയെ കണ്ട ഞെട്ടലിലാണ് പലരും. ഫേസ്ബുക്കിൽ സജീവമായി ഇടപെടുകയും തുടർച്ചയായി 'ഹൈക്കു' കവിതകൾ കുറിയ്ക്കുകയും ചെയ്തിരുന്ന ഭഗവൽ സിങിന് നാലായിരത്തിലധികം ഫേസ്ബുക്ക് സുഹൃത്തുക്കളുമുണ്ടായിരുന്നു. എന്നാൽ ഒക്ടോബർ ആറിന് ഇയാൾ ഫേസ്ബുക്കിൽ കുറിച്ച കവിതയ്ക്ക് ചില പ്രത്യേകതകളുമുണ്ട്. ഉലയൂതുന്നു, പണിക്കത്തി കൂട്ടുണ്ട്, കുനിഞ്ഞ തനു എന്നായിരുന്നു ഹൈക്കു എന്ന് അടയാളപ്പെടുത്തിയ പോസ്റ്റിലെ വരികൾ. സെപ്റ്റംബർ 26നാണ് കടവന്ത്ര പോലീസ് പത്മത്തിനെ കാണാനില്ലെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇതിനു രണ്ട് ദിവസത്തിനുള്ളിൽ തന്നെ കൊലപാതകം നടന്നിട്ടുണ്ടാകണം എന്നാണ് പോലീസ് കരുതുന്നത്. എന്നാൽ മൃതദേഹം കുഴിച്ചു പുറത്തെടുത്ത് വിശദമായ പരിശോധനകൾ നടത്തിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. എന്നിരുന്നാലും രണ്ടാമത്തെ കൊലപാതകം നടത്തി പത്ത് ദിവസത്തിനുള്ളിലാണ് 'പണിക്കത്തി'യെക്കുറിച്ചുള്ള കവിത എന്നതാണ് ശ്രദ്ധേയം. തനു എന്ന മലയാളം വാക്കിന് ശരീരം എന്നർത്ഥമുണ്ട്.
Also Read: 'രണ്ടുമാസമായി ഒരു ബന്ധവുമില്ല, അവസാനമായി റോസ്ലി വിളിച്ചത് ജൂണ്‍ 6 ന്, പിന്നെന്ത് സംഭവിച്ചെന്ന് അറിയില്ല'; മകള്‍ പറയുന്നു
സ്ത്രീകളെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച് മറവു ചെയ്തെന്നാണ് പോലീസ് പറയുന്നത്. സമ്പത്തും ഐശ്വര്യവും കൂടാനാണ് കൊല നടത്തിയത് എന്ന് പോലീസ് പറയുന്നു. കേസിൽ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പോലീസ്. നിലവിൽ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസ് പുരോഗമിക്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ മൃതദേഹം പുറത്തെടുത്ത ശേഷം ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കും. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും മറ്റാരെയെങ്കിലും കൊലപ്പെടുത്താൻ സംഘം ലക്ഷ്യമിട്ടിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൊലയിൽ മൂന്ന് പേർക്കും പങ്കുണ്ടെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറയുന്നത്.
Also Read: കട്ടിലില്‍ കെട്ടിയിട്ടു; തലയറുത്തത് ലൈല, റോസ്ലിയുടെയും പത്മത്തിന്റെയും രക്തം വീടിന് ചുറ്റും തളിച്ചു, ശ്രീദേവിയായി എത്തിയത് ഷാഫി
പൂജ എന്ന പേരിൽ പെരുമ്പാവൂർ സ്വദേശിയായ ഏജൻ്റ് ഷാഫിയാണ് ദമ്പതികളെ ഫോണിൽ ബന്ധപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത്. ഐശ്വര്യത്തിനും സമ്പൽസമൃദ്ധിയ്ക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക എന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതുകണ്ട് ഭഗവൽ സിങും ലൈലയും ഇയാളെ ബന്ധപ്പെടുകയായിരുന്നു. പ്രശ്നങ്ങൾക്ക് പരിഹാരമായി നരബലി നടത്തണമെന്ന് ഉപദേശിച്ച ഷാഫി ദമ്പതികളുടെ പക്കൽ നിന്ന് പണം കൈപ്പറ്റിയെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആറു മാസം മുൻപാണ് കാലടി സ്വദേശിയായ റോസ്ലിയെ ഷാഫി കടത്തിക്കൊണ്ടു പോയി ദമ്പതികളുടെ സമീപം എത്തിച്ചത്. തുടർന്ന് ഒരാളെ കൂടി ബലി കൊടുക്കണം എന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ മാസത്തിൽ പൊന്നുരുന്നി സ്വദേശിയായ പത്മത്തെയും പത്തനംതിട്ടയിൽ എത്തിക്കുകയായിരുന്നു. ഇരുവരും ലോട്ടറി വിൽപനക്കാരാണ് എന്ന പ്രത്യേകതയുമുണ്ട്. പത്മത്തെ കാണാനില്ലെന്ന് കാണിച്ച് മകൻ ശെൽവൻ പോലീസിൽ നൽകിയ പരാതിയാണ് നരബലി സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരത്തിലേയ്ക്ക് പോലീസിനെ നയിച്ചത്.
Also Read: 'രണ്ടുമാസമായി ഒരു ബന്ധവുമില്ല, അവസാനമായി റോസ്ലി വിളിച്ചത് ജൂണ്‍ 6 ന്, പിന്നെന്ത് സംഭവിച്ചെന്ന് അറിയില്ല'; മകള്‍ പറയുന്നു
സ്ത്രീകളെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച് മറവു ചെയ്തെന്നാണ് പോലീസ് പറയുന്നത്. സമ്പത്തും ഐശ്വര്യവും കൂടാനാണ് കൊല നടത്തിയത് എന്ന് പോലീസ് പറയുന്നു. കേസിൽ വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് പോലീസ്. നിലവിൽ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസ് പുരോഗമിക്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ മൃതദേഹം പുറത്തെടുത്ത ശേഷം ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കും. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും മറ്റാരെയെങ്കിലും കൊലപ്പെടുത്താൻ സംഘം ലക്ഷ്യമിട്ടിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൊലയിൽ മൂന്ന് പേർക്കും പങ്കുണ്ടെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറയുന്നത്.
Also Read: കട്ടിലില്‍ കെട്ടിയിട്ടു; തലയറുത്തത് ലൈല, റോസ്ലിയുടെയും പത്മത്തിന്റെയും രക്തം വീടിന് ചുറ്റും തളിച്ചു, ശ്രീദേവിയായി എത്തിയത് ഷാഫി
പൂജ എന്ന പേരിൽ പെരുമ്പാവൂർ സ്വദേശിയായ ഏജൻ്റ് ഷാഫിയാണ് ദമ്പതികളെ ഫോണിൽ ബന്ധപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത്. ഐശ്വര്യത്തിനും സമ്പൽസമൃദ്ധിയ്ക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക എന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതുകണ്ട് ഭഗവൽ സിങും ലൈലയും ഇയാളെ ബന്ധപ്പെടുകയായിരുന്നു. പ്രശ്നങ്ങൾക്ക് പരിഹാരമായി നരബലി നടത്തണമെന്ന് ഉപദേശിച്ച ഷാഫി ദമ്പതികളുടെ പക്കൽ നിന്ന് പണം കൈപ്പറ്റിയെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആറു മാസം മുൻപാണ് കാലടി സ്വദേശിയായ റോസ്ലിയെ ഷാഫി കടത്തിക്കൊണ്ടു പോയി ദമ്പതികളുടെ സമീപം എത്തിച്ചത്. തുടർന്ന് ഒരാളെ കൂടി ബലി കൊടുക്കണം എന്ന് ആവശ്യപ്പെട്ട് സെപ്റ്റംബർ മാസത്തിൽ പൊന്നുരുന്നി സ്വദേശിയായ പത്മത്തെയും പത്തനംതിട്ടയിൽ എത്തിക്കുകയായിരുന്നു. ഇരുവരും ലോട്ടറി വിൽപനക്കാരാണ് എന്ന പ്രത്യേകതയുമുണ്ട്. പത്മത്തെ കാണാനില്ലെന്ന് കാണിച്ച് മകൻ ശെൽവൻ പോലീസിൽ നൽകിയ പരാതിയാണ് നരബലി സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരത്തിലേയ്ക്ക് പോലീസിനെ നയിച്ചത്.