തൊടുപുഴ: തൊടുപുഴയുടെ വിവിധ ഭാഗങ്ങളിൽ ജനവാസമേഖലയിൽ തീ പിടിച്ച് ഏക്കറുകണക്കിന് കൃഷിഭൂമി കത്തി നശിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ശാസ്താംപാറ മാവിൻചുവട്ടിലും ശാരദാക്കവലയിലുമാണ് തീ പിടിത്തമുണ്ടായത്. റബ്ബർ ഉൾപ്പടെയുള്ള കാർഷിക വിളകളാണ് കൂടുതലും കത്തി നശിച്ചത്.
Also Read: വെള്ള ഷര്‍ട്ടും പാൻ്റും!! കൈയിൽ വടി! കൊല്ലുമെന്ന് ഭീഷണി!; പാലോട് റോഡിൽ അര്‍ധരാത്രിയിൽ അജ്ഞാതൻ
ചൊവ്വാഴ്ച വൈകുന്നേരം ചീനിക്കുഴിക്ക് സമീപത്തും തീ പടർന്നു പിടിച്ചു. നൂറോളം കുടുംബങ്ങൾ തിങ്ങി പാർക്കുന്ന ഇളംദേശത്തും അന്ന് രാത്രി തന്നെ തീ പടർന്നു പിടിച്ചു. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ തേക്ക് ഉൾപ്പടെയുള്ള മരങ്ങൾ കത്തി നശിച്ചു. നാട്ടുകാരും കല്ലൂർക്കാട്, മൂലമറ്റം, തൊടുപുഴ അഗ്നിരക്ഷാസേന യൂണിറ്റുകളും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. കാരിക്കോട് ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപം കൂട്ടിയിട്ടിരുന്ന മരച്ചില്ലകളിൽ തീ പടർന്നു പിടിച്ചു.
Also Read: കാണാതെ പോയ പന്ത് കണ്ടു പിടിച്ച് തരണമെന്ന ആവശ്യവുമായി പോലീസിനെ സമീപിച്ച് അതുൽ
വെള്ളിയാമറ്റത്ത് ഇന്നലെ രാവിലെ പത്ത് മണിയോടെപറമ്പുകാട്ടുമലയിൽ തീ പിടിത്തമുണ്ടായിരുന്നു. സമീപത്തുള്ള പുരയിടങ്ങളിലെല്ലാം തീ പടർന്നു പിടിച്ചത് ആശങ്കയുണ്ടാക്കി. കൂവപ്പള്ളിയിൽ ജോസിന്റെ 10 ഏക്കർ കൃഷിയിടവും ഇന്നലെ കത്തി നശിച്ചിരുന്നു.നാട്ടുകാർ ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. മുറ്റം ശങ്കരപ്പള്ളിക്ക് സമീപത്തും തീ പിടിത്തമുണ്ടാകുകയും വൈദ്യുതി ലൈനുകളും കേബിളുകളും കത്തി നശിക്കുകയും ചെയ്തു.