കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ നടന് ദിലീപിനായി തിങ്കളാഴ്ച തന്നെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കി. ഗൗരവമുള്ള കേസായതു കൊണ്ടായിരിക്കാം ദിലീപിന് ജാമ്യം നിഷേധിച്ചതെന്നും അഡ്വ രാംകുമാര്‍ വ്യക്തമാക്കി. തെളിവുകളൊന്നും ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന് രാംകുമാർ വ്യക്തമാക്കി.
ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശനാണ് ഹാജരായത്. ജാമ്യം ലഭിച്ചാല്‍ തെളിവ് നശിപ്പിച്ചേക്കാമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചെന്ന് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ചാല്‍ ഉന്നതരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. അതിനാല്‍ ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
പ്രതിക്ക് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ടെന്ന് പ്രോസിക്യൂഷന് പറഞ്ഞു. കസ്റ്റഡിയില്‍ ഇങ്ങനെയാണെങ്കില്‍ ജാമ്യം ലഭിച്ചാല്‍ എന്താകും അവസ്ഥയെന്നും പ്രോസിക്യൂഷന് ചോദിച്ചു. അഭിമുഖങ്ങളില്‍ ദിലീപ് നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും പരാമര്‍ശങ്ങളും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നു ദിലീപിനെ ആലുവ സബ് ജയിലിലേക്കു കൊണ്ടു പോയി. ജൂണ്‍ 25 വരെ ദിലീപ് റിമാന്‍ഡില്‍ തുടരും. അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്.
Kerala actress abduction: actor to approach Kerala HC
Kerala actress sexual assault case: Dileep's bail application dismissed, actor to approach Kerala HC
ദിലീപിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് ശക്തമായി എതിര്‍ത്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശനാണ് ഹാജരായത്. ജാമ്യം ലഭിച്ചാല്‍ തെളിവ് നശിപ്പിച്ചേക്കാമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചെന്ന് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ചാല്‍ ഉന്നതരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. അതിനാല്‍ ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
പ്രതിക്ക് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ടെന്ന് പ്രോസിക്യൂഷന് പറഞ്ഞു. കസ്റ്റഡിയില്‍ ഇങ്ങനെയാണെങ്കില്‍ ജാമ്യം ലഭിച്ചാല്‍ എന്താകും അവസ്ഥയെന്നും പ്രോസിക്യൂഷന് ചോദിച്ചു. അഭിമുഖങ്ങളില്‍ ദിലീപ് നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും പരാമര്‍ശങ്ങളും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നു ദിലീപിനെ ആലുവ സബ് ജയിലിലേക്കു കൊണ്ടു പോയി. ജൂണ്‍ 25 വരെ ദിലീപ് റിമാന്‍ഡില്‍ തുടരും. അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്.
Kerala actress abduction: actor to approach Kerala HC
Kerala actress sexual assault case: Dileep's bail application dismissed, actor to approach Kerala HC