കൊച്ചി: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയിൽ ഉള്‍പ്പെട്ടതായി ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെ തനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ചാലക്കുടി എംപി ഇന്നസെന്റ്. പുതുതലമുറ രാഷ്ട്രീയപ്രവര്‍ത്തനം വിലയിരുത്തുന്നത് വികസനപ്രവര്‍ത്തനങ്ങള്‍ നോക്കിയാണെന്ന് ഇന്നസെന്റ് പറഞ്ഞു. എംപിയെ മണ്ഡലത്തിൽ കാണാനില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. മരണവീട്ടിലും കല്യാണത്തിനും പോകുന്നതു മാത്രമല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്ന് ഇന്നസെന്റ് പറഞ്ഞു. താൻ ഇതുവരെ ഇന്ന കാര്യം ചെയ്യാമെന്നും ചെയ്തിട്ടുണ്ടെന്നോ അവകാശപ്പെട്ടിട്ടില്ല. 1750 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് താൻ മണ്ഡലത്തിൽ കൊണ്ടുവന്നതനെന്നും ഇതെല്ലാം ജനം വിലയിരുത്തുമെന്നും ഇന്നസെന്റ് പറഞ്ഞു.
രണ്ടാമതും മണ്ഡലത്തിൽ നിന്ന് ഇന്നസെന്റ് മത്സരിക്കുന്നതിനെതിരെ ചാലക്കുടി പാര്‍ലമെന്റ് കമ്മിറ്റിയ്ക്ക് ഉണ്ടായിരുന്ന കടുത്ത എതിര്‍പ്പ് മറികടന്നാണ് സംസ്ഥാന നേതൃത്വം മണ്ഡലത്തിൽ നിന്ന് ഇന്നസെന്റിനെ മത്സരിപ്പിക്കാൻ തീരുമാനമെടുത്തത്. ഇരിഞ്ഞാലക്കുട സ്വദേശിയായ ഇന്നസെന്റിന് ഇത് ലോക്സഭയിലേയ്ക്ക് രണ്ടാമൂഴമാണ്.
രണ്ടാമതും മണ്ഡലത്തിൽ നിന്ന് ഇന്നസെന്റ് മത്സരിക്കുന്നതിനെതിരെ ചാലക്കുടി പാര്‍ലമെന്റ് കമ്മിറ്റിയ്ക്ക് ഉണ്ടായിരുന്ന കടുത്ത എതിര്‍പ്പ് മറികടന്നാണ് സംസ്ഥാന നേതൃത്വം മണ്ഡലത്തിൽ നിന്ന് ഇന്നസെന്റിനെ മത്സരിപ്പിക്കാൻ തീരുമാനമെടുത്തത്. ഇരിഞ്ഞാലക്കുട സ്വദേശിയായ ഇന്നസെന്റിന് ഇത് ലോക്സഭയിലേയ്ക്ക് രണ്ടാമൂഴമാണ്.