ജീവിക്കാനാവാത്ത സാഹചര്യം; ഉടൻ കീഴടങ്ങുമെന്ന് കൊല്ലം തുളസി
കഴിഞ്ഞ ഒക്ടോബര്‍ 12 നാണ് എന്‍ഡിഎ റാലിയില്‍ കൊല്ലം തുളസിയുടെ വിവാദ പ്രസംഗം നടക്കുന്നത്. മുതിര്‍ന്ന ബിജെപി, എൻഡിഎ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണം, ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു പ്രസംഗത്തിന്‍റെ വിവാദ ഭാഗം.
ഹൈലൈറ്റ്:
- ഒരു വയോധികൻ എന്ന നിലയില്‍ ആവേശത്തോടെയാണ് ആ പ്രസംഗം എന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്.
- ചവറയിൽ നടന്ന പ്രസംഗത്തിൽ തന്നെ വേട്ടയാടുകയാണ്.
- ഞാൻ ബിജെപിക്കാരനല്ല, ഒരു അയ്യപ്പ ഭക്തനായാണ് യോഗത്തില്‍ പങ്കെടുത്തത്.
എൻഡിഎയുടെ ശബരിമല സംരക്ഷണ റാലിയിലെ വിവാദ പരാമര്‍ശത്തില്‍ ഹൈക്കോടതി മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് നടന്‍ കൊല്ലം തുളസി അറസ്റ്റിലായോ ?. ജനുവരി 14 ന് കൊല്ലം തുളസി അറസ്റ്റിലായെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിൻ്റെ സത്യാവസ്ഥ എന്താണ്. കൊല്ലം തുളസി തന്നെ സമയം മലയാളത്തോട് മനസ് തുറക്കുന്നു. ജനുവരി 14 ന് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത വ്യാജമാണെന്നു കൊല്ലം തുളസി പറയുന്നു. താൻ തിരുവനന്തപുരത്തെ വസതിയില്‍ തന്നെയുണ്ട്. "ചവറ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാൻ തീരുമാനിച്ചു. ജനുവരി 14 ന് എന്നെ അറസ്റ്റ് ചെയ്തിട്ടില്ല. ഞാനുമായി ബന്ധപ്പെട്ടു പുറത്തിറങ്ങിയ എല്ലാ വാര്‍ത്തകളും വ്യാജമാണ്. എന്നെ ബിജെപി, സംഘപരിവാറുകാരനാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്," കൊല്ലം തുളസി പറയുന്നു.
ചവറയിൽ നടന്ന പ്രസംഗത്തിൽ തന്നെ വേട്ടയാടുകയാണ്. ഒരു വയോധികൻ എന്ന നിലയില്‍ ആവേശത്തോടെയാണ് ആ പ്രസംഗം എന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കൊല്ലം തുളസി സമയം മലയാളത്തോട് വിശദീകരിക്കുന്നു.
"ഈ രാജ്യത്തു നടന്ന എല്ലാ അക്രമങ്ങളും എന്‍റെ പ്രസംഗത്തോടെയാണെന്നാണ് കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. എത്ര നേതാക്കള്‍ എന്നെക്കാളും തീവ്രമായി പ്രസംഗിച്ചിരിക്കുന്നു. അവരെല്ലാം ജീവിക്കുന്ന സമൂഹത്തിലാണ് പാവപ്പെട്ട കൊല്ലം തുളസിയും ജീവിക്കുന്നത്. ഞാൻ ജയിലിൽ കിടന്നാൽ ഈ സമൂഹം നന്നാകുമെങ്കില്‍, ഈ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാൻ തയ്യാറാണ്" അദ്ദേഹം പറയുന്നു.
എനിക്ക് 70 വയസായി. അതിൻ്റെ ആവേശത്തില്‍ അല്ലെങ്കില്‍ ഭക്തിമൂത്ത് പറഞ്ഞകാര്യമാണ് അന്ന് എൻഡിഎയുടെ റാലിയില്‍ കണ്ടത്. അത് അപ്പോള്‍ തന്നെ തിരുത്തി. തെറ്റുപറ്റിയെന്ന് എനിക്ക് മനസിലായി. ഞാൻ ബിജെപിക്കാരനല്ല, ഒരു അയ്യപ്പ ഭക്തനായാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് കൊല്ലം തുളസി സമയം മലയാളത്തോട് ആവര്‍ത്തിക്കുന്നു.
ബിജെപിയുടെ ഭാഗത്തുനിന്ന് ശരിയായ രീതിയില്‍ സഹായങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ അവര്‍ കോടതിയില്‍ എനിക്ക് രണ്ട് വക്കീൽമാരെ തന്നിരുന്നു. എന്നിട്ടും കോടതിയില്‍ വിജയിക്കാൻ സാധിച്ചില്ല. പുതിയ ഒരു വക്കിലീനെ സമീപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. "ഞാൻ ഒരു ക്യാൻസര്‍ രോഗിയാണ്. ഏതു നിമിഷവും മരണത്തെ കാത്തിരിക്കുകയാണ്. പ്രസംഗത്തില്‍ ഒരു അബന്ധം പറ്റി. ഒരു തരത്തിലും ജീവിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടായിരിക്കുകയാണ്."
ചവറ പോലീസ് സ്റ്റേഷനിലാണ് കൊല്ലം തുളസിക്കെതിരെയുള്ള പരാതി നിലനില്‍ക്കുന്നത്. ഇദ്ദേഹത്തെ ജനുവരി 14 ന് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത പോലീസ് അധികൃതരും നിഷേധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 12 നാണ് എന്‍ഡിഎ റാലിയില്‍ കൊല്ലം തുളസിയുടെ വിവാദ പ്രസംഗം നടക്കുന്നത്. മുതിര്‍ന്ന ബിജെപി, എൻഡിഎ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണം, ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു പ്രസംഗത്തിന്‍റെ വിവാദ ഭാഗം. ഇതേതുടര്‍ന്ന് വനിതാ കമ്മീഷൻ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ അദ്ദേഹം വനിതാ കമ്മീഷനു മുന്നില്‍ മാപ്പെഴുതി നല്‍കിയിരുന്നു.
ചവറയിൽ നടന്ന പ്രസംഗത്തിൽ തന്നെ വേട്ടയാടുകയാണ്. ഒരു വയോധികൻ എന്ന നിലയില്‍ ആവേശത്തോടെയാണ് ആ പ്രസംഗം എന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കൊല്ലം തുളസി സമയം മലയാളത്തോട് വിശദീകരിക്കുന്നു.
"ഈ രാജ്യത്തു നടന്ന എല്ലാ അക്രമങ്ങളും എന്‍റെ പ്രസംഗത്തോടെയാണെന്നാണ് കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. എത്ര നേതാക്കള്‍ എന്നെക്കാളും തീവ്രമായി പ്രസംഗിച്ചിരിക്കുന്നു. അവരെല്ലാം ജീവിക്കുന്ന സമൂഹത്തിലാണ് പാവപ്പെട്ട കൊല്ലം തുളസിയും ജീവിക്കുന്നത്. ഞാൻ ജയിലിൽ കിടന്നാൽ ഈ സമൂഹം നന്നാകുമെങ്കില്‍, ഈ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാൻ തയ്യാറാണ്" അദ്ദേഹം പറയുന്നു.
എനിക്ക് 70 വയസായി. അതിൻ്റെ ആവേശത്തില്‍ അല്ലെങ്കില്‍ ഭക്തിമൂത്ത് പറഞ്ഞകാര്യമാണ് അന്ന് എൻഡിഎയുടെ റാലിയില്‍ കണ്ടത്. അത് അപ്പോള്‍ തന്നെ തിരുത്തി. തെറ്റുപറ്റിയെന്ന് എനിക്ക് മനസിലായി. ഞാൻ ബിജെപിക്കാരനല്ല, ഒരു അയ്യപ്പ ഭക്തനായാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് കൊല്ലം തുളസി സമയം മലയാളത്തോട് ആവര്‍ത്തിക്കുന്നു.
ബിജെപിയുടെ ഭാഗത്തുനിന്ന് ശരിയായ രീതിയില്‍ സഹായങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ അവര്‍ കോടതിയില്‍ എനിക്ക് രണ്ട് വക്കീൽമാരെ തന്നിരുന്നു. എന്നിട്ടും കോടതിയില്‍ വിജയിക്കാൻ സാധിച്ചില്ല. പുതിയ ഒരു വക്കിലീനെ സമീപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. "ഞാൻ ഒരു ക്യാൻസര്‍ രോഗിയാണ്. ഏതു നിമിഷവും മരണത്തെ കാത്തിരിക്കുകയാണ്. പ്രസംഗത്തില്‍ ഒരു അബന്ധം പറ്റി. ഒരു തരത്തിലും ജീവിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടായിരിക്കുകയാണ്."
ചവറ പോലീസ് സ്റ്റേഷനിലാണ് കൊല്ലം തുളസിക്കെതിരെയുള്ള പരാതി നിലനില്‍ക്കുന്നത്. ഇദ്ദേഹത്തെ ജനുവരി 14 ന് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത പോലീസ് അധികൃതരും നിഷേധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 12 നാണ് എന്‍ഡിഎ റാലിയില്‍ കൊല്ലം തുളസിയുടെ വിവാദ പ്രസംഗം നടക്കുന്നത്. മുതിര്‍ന്ന ബിജെപി, എൻഡിഎ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണം, ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു പ്രസംഗത്തിന്‍റെ വിവാദ ഭാഗം. ഇതേതുടര്‍ന്ന് വനിതാ കമ്മീഷൻ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ അദ്ദേഹം വനിതാ കമ്മീഷനു മുന്നില്‍ മാപ്പെഴുതി നല്‍കിയിരുന്നു.