ആപ്പ്ജില്ല

'ഇനി കുറച്ചുകൂടെയെ കൊച്ചി കായലുള്ളൂ, അതുകൂടി നികത്തണം'; കോർപ്പറേഷൻ പിരിച്ചുവിടേണ്ട സമയം കഴിഞ്ഞെന്ന് വിനായകൻ

കൊച്ചി കോർപ്പറേഷനും ജിസിഡിഎയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി ചലച്ചിത്ര താരം വിനായകൻ. നഗരം വെള്ളക്കെട്ടിലായ സംഭവത്തോട് പ്രതികരിക്കവെയാണ് താരത്തിന്‍റെ വിമർശനങ്ങൾ.

Samayam Malayalam 23 Oct 2019, 6:18 pm

ഹൈലൈറ്റ്:

  • ആർക്കോ വേണ്ടിയാണ് ഇത്തരം നികത്തലുകൾ നടക്കുന്നത്
  • കോർപ്പറേഷൻ പിരിച്ചുവിടണ്ട സമയം കഴിഞ്ഞു
  • ജിസിഡിഎ എന്നൊരു കെട്ടിടമുണ്ടവിടെ, അത് തല്ലിപ്പൊളിച്ച് കളയണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam New Project - 2019-10-23T181048.252
കൊച്ചി: മഴയിൽ കൊച്ചി നഗരം വെള്ളത്തിനടിയിലാകുമ്പോളും നടപടികൾ സ്വീകരിക്കാത്ത കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. കൊച്ചി കോർപ്പറേഷൻ പിരിച്ച് വിടണമെന്നും ജിസിഡിഎ കെട്ടിടം അടിച്ച് തകർക്കണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തോടും കായലുമെല്ലാം നികത്തിയാണ് നിർമ്മാണങ്ങൾ നടക്കുന്നതെന്നും അതാണ് ഇത്തരം പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നുമാണ് വിനായകൻ പറയുന്നത്. ആദ്യം മറൈൻ ഡ്രൈവും മറൈൻ വാക്കും ഉണ്ടാക്കിയവർ ബോൾഗാട്ടിയുടെ മുന്നിലെ കായലും നികത്തിയിരിക്കുകയാണെന്നും ഇനി കൊച്ചി കായൽ കുറച്ചു മാത്രമേ ബാക്കിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതുകൂടി നികത്തിക്കഴിഞ്ഞാൽ എല്ലാവർക്കും സന്തോഷമാകുമെന്നാണ് തോന്നുന്നതെന്നും വിനായകൻ പറയുന്നു.

ആർക്കോ വേണ്ടിയാണ് ഇത്തരം നികത്തലുകൾ നടക്കുന്നതെന്ന് പറഞ്ഞ വിനായകൻ ടൗൺ പ്ലാനിംഗ് എന്നൊരു പരിപാടിയില്ലേയെന്നും ചോദിക്കുന്നു. വിദ്യാഭ്യാസം തീരെ ഇല്ലാത്ത തനിക്ക് ഇതിലെ പൊള്ളത്തരം മനസിലാകുന്നുണ്ടെന്നും എന്നിട്ടും ഇത്രയും വിദ്യാഭ്യാസമുള്ളവർ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

വേലിയേറ്റമാണ് വെള്ളം കയറാനുള്ള കാരണമെന്ന് വാദിച്ച കോർപ്പറേഷനെതിരെയും അദ്ദേഹം രൂക്ഷ വിമർശനങ്ങളാണ് നടത്തിയത്. വേലിയേറ്റവും വേലിയിറക്കവുമെല്ലാം ഈ നാട്ടിലുണ്ടാവുന്നതാണെന്നും ഇത് ഇന്നോ ഇന്നലെയോ ഉണ്ടായ പ്രശ്നമല്ലെന്നും പറഞ്ഞ വിനായകൻ തോടുകളൊക്കെ കാനകളായി മാറിയിരിക്കുകയാണെന്നും പറയുന്നു.

എല്ലാ ഫണ്ടും കോർപ്പറേഷനും മറ്റ് സ്ഥാപനങ്ങളും കട്ടുമുടിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഇനിയും ജനം സഹിക്കില്ലെന്നും അഭിപ്രായപ്പെട്ടു. 'കോർപ്പറേഷൻ പിരിച്ചുവിടേണ്ട സമയം കഴിഞ്ഞു. ജിസിഡിഎ എന്നൊരു കെട്ടിടമുണ്ടവിടെ. അത് തല്ലിപ്പൊളിച്ച് കളയണം. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നാണ് ഇതിന്‍റെ പരിപാടി' വിനായകൻ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്