ആപ്പ്ജില്ല

നടിയെ ആക്രമിച്ച കേസ്: സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേഷ് കുമാറിന്റെ സെക്രട്ടറി അറസ്റ്റിൽ

പ്രദീപ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഇയാളെ കാസര്‍കോട്ടേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു

Samayam Malayalam 24 Nov 2020, 7:50 am
പത്തനാപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ. പത്തനാപുരത്ത് നിന്നും ബേക്കൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Samayam Malayalam actress attack case k b ganesh kumars office secretary pradeep kottathala arrested
നടിയെ ആക്രമിച്ച കേസ്: സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേഷ് കുമാറിന്റെ സെക്രട്ടറി അറസ്റ്റിൽ


Also Read : വൻദുരന്തത്തിൽ നിന്ന് രക്ഷപെട്ടു, പിന്നാലെ ജീവനോടെ അടക്കം ചെയ്യപ്പെട്ട യജമാനനും അടിമയും; പുതിയ കണ്ടെത്തൽ

അറസ്റ്റിലായ പ്രദീപ് കുമാറിനെ കാസര്‍കോട്ടേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇയാളുടെ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.

പ്രദീപിന് മുൻകൂ‍ർ ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ വേണമെന്നും അന്വേഷണസംഘം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ട്.

2020 ജനുവരി 20ന് എറണാകുളത്ത് ഒരു യോഗവും നടന്നിരുന്നു. പ്രദീപ് ഈ ഗൂഡാലോചന യോഗത്തിൽ പങ്കെടുത്തോ എന്ന കാര്യം അറിയേണ്ടതുണ്ടെന്നും പോലീസ് ആവശ്യപ്പെട്ടു. പ്രാരംഭ ഘട്ടത്തിലാണ് അന്വേഷണം എന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നും പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

നടിയെ ആക്രമിച്ച കേസിലെ സാക്ഷ ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാലാണ് ഇയാള്‍ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. സെഷൻസ് കോടതി ജഡ്ജി എസ്.എച്ച്. പഞ്ചാപകേശനാണ് കേസ് തീര്‍പ്പാക്കിയത്.

Also Read : തമിഴ്‌നാടിനെ വിറപ്പിക്കാൻ 'നിവാര്‍' വരുന്നു; ആറ് ജില്ലകളിൽ നാശം വിതയ്‌ക്കും, കേരളത്തിന് ഭീഷണിയുണ്ടോ?

മൊഴിമാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദീപ് കുമാര്‍ മാപ്പുസാക്ഷിയായ വിപിൻ കുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. എന്നാൽ, ആരേയും കാണാൻ സാധിക്കാത്തതിനാൽ വിപിന്റെ അമ്മാവന്‍ ജോലി ചെയ്യുന്ന കാസര്‍കോട് ജ്വലറിയിലെത്തി അമ്മാവന്റെ ഫോണിൽ നിന്നും വിപിൻകുമാറിന്റെ അമ്മയെ വിളിക്കുകയും മൊഴിമാറ്റണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട്, വിവിധ തരത്തിലുള്ള ഭീഷണികളും വിപിന്‍ കുമാറിന് നേരിടേണ്ടി വന്നുവെന്നാണ് പരാതി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്