ആപ്പ്ജില്ല

തന്‍റെ അവസ്ഥ മറ്റാ‍ര്‍ക്കുമുണ്ടാവരുതെന്ന് കരുതിയാണ് പരാതി നൽകിയതെന്ന് ദിലീപ്

ആരും തന്നെ നേരിട്ട് വിളിച്ചിട്ടില്ലെന്നും നാദിര്‍ഷയെ വിളിച്ചായിരുന്നു ഭീഷണിയെന്നും ദിലീപ് വ്യക്തമാക്കി

TNN 24 Jun 2017, 3:59 pm
കൊച്ചി: തന്‍റെ അവസ്ഥ മറ്റാ‍ര്‍ക്കുമുണ്ടാവരുതെന്ന് കരുതിയാണ് പരാതി നൽകിയതെന്ന് നടൻ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി പരാതി സമര്‍പ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു താരം. നാദിര്‍ഷക്കൊപ്പമാണ് താരം പരാതി നല്‍കിയത്. പള്‍സര്‍ സുനിയുടെ സഹതടവുകാരനാണെന്ന് പരിചയപ്പെടുത്തിയാണ് കോള്‍ വന്നതെന്ന് നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. ഇടപ്പള്ളിയാണ് തന്‍റെ സ്വദേശമെന്നും വിഷ്ണു എന്നാണ് പേരെന്നും പറഞ്ഞാണ് വിളിച്ചതെന്നും നാദിര്‍ഷ പറഞ്ഞിരുന്നു.
Samayam Malayalam actress molestation case dileep giving clarification on his complaint
തന്‍റെ അവസ്ഥ മറ്റാ‍ര്‍ക്കുമുണ്ടാവരുതെന്ന് കരുതിയാണ് പരാതി നൽകിയതെന്ന് ദിലീപ്


രണ്ടു മാസം മുൻപാണ് പരാതി നല്‍കിയത്. ആ സമയത്ത് ലോക്നാഥ് ബെഹ്റ ആയിരുന്നു ഡിജിപി. അതിന് ശേഷമാണ് താനും നാദിര്‍ഷയും ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കന്‍ പര്യടനത്തിന് പോയത്. കേസിലേക്ക് പേര് വലിച്ചിഴക്കേണ്ടെങ്കിൽ ഒന്നരക്കോടി രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടതായി ദിലീപും നാദിര്‍ഷയും പരാതിയില്‍ വ്യക്തമാക്കി. ദിലീപിന്‍റെ പേര് പറഞ്ഞാല്‍ രണ്ടരക്കോടി വരെ നല്‍കാന്‍ ആളുണ്ടെന്നും വിഷ്ണു പറഞ്ഞതായി നാദിര്‍ഷ. സുനി ജയിലിൽ വെച്ച് ദിലീപിനെഴുതിയതായി കരുതപ്പെടുന്ന കത്തിന്‍റെ കോപ്പിയും ഫോണ്‍ സംഭാഷണത്തിന്‍റെ ഓഡിയോ ക്ലിപ്പും പരാതിക്കൊപ്പം പോലീസിന് മുന്നിൽ സമര്‍പ്പിച്ചിട്ടുണ്ട്.

ആരും തന്നെ നേരിട്ട് വിളിച്ചിട്ടില്ലെന്നും നാദിര്‍ഷയെ വിളിച്ചായിരുന്നു ഭീഷണിയെന്നും ദിലീപ് വ്യക്തമാക്കി. സത്യത്തിന്‍റെ മാര്‍ഗത്തില്‍ നില്‍ക്കുന്ന ഒരു വ്യക്തിയാണ് താനെന്നും ഇതിന്‍റെ പേരില്‍ ഒരുപാട് അനുഭവിച്ചു കഴിഞ്ഞെന്നും താരം പറഞ്ഞു. ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാവരുതെന്നും എല്ലാ വിവരങ്ങളും ഞാന്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അയാള്‍ നാദിര്‍ഷയോട് പറഞ്ഞ പേരുകളൊന്നും ഞാന്‍ തല്‍ക്കാലം പറയുന്നില്ല. എല്ലാം പോലീസ് അന്വേഷിക്കട്ടെയെന്നും തനിക്കാരോടും ശത്രുതയില്ലെന്നും ആര്‍ക്കും ആരുടെ പേര് വേണമെങ്കിലും പറയാമെന്നും ദിലീപ് പറയുന്നു. ഒറ്റക്ക് തന്നെയാണ് ഈ പ്രതിസന്ധികളെയെല്ലാം നേരിടുന്നത്. ആരോടും പരാതിയില്ലെന്നും സത്യം എത്രയും പെട്ടെന്ന് പുറത്തുവരട്ടെയെന്നും ദിലീപ് പ്രത്യാശ പ്രകടിപ്പിച്ചു.

Actress molestation case: Dileep giving clarification on his Complaint

Actor Dileep giving clarification on his Complaint regarding Actress molestation case

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്