കൊല്ലം: കൊല്ലത്തെ ഇടത് മുന്നണി സ്ഥാനാർഥി മുകേഷിനെതിരെ മുൻഭാര്യ സരിത തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ത്യവാങ്മൂലത്തിൽ ആദ്യ ഭാര്യയുടെയും മക്കളുടെയും വിവരങ്ങൾ മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത പരാതി നൽകിയിരിക്കുന്നത്. നിയമപരമായി താനും മുകേഷുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിട്ടില്ലെന്നും ഭാര്യയുടെ കോളത്തിൽ മുകേഷ് മേതിൽ ദേവികയെന്നാണ് രേഖപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു.
താനും തന്‍റെ മക്കളും മുകേഷിന്‍റെ ആശ്രയത്തോടുകൂടിയാണ് ജീവിക്കുന്നത്. തന്‍റെ രണ്ടാൺമക്കൾക്കും വരുമാനമില്ലെന്നും അവർ വിവാഹിതർ അല്ലെന്നും സരിതയുടെ പരാതിയിൽ പറയുന്നു. ഈ രണ്ടുകോളങ്ങളും യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ചാണ് മുകേഷ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നതെന്നും സരിത ആരോപിക്കുന്നു.
ഗർഭിണിയായിരിക്കെ തന്നെ മർദ്ദിച്ചയാളാണ് മുകേഷ്. അങ്ങനെയുള്ള ഒരാൾക്ക് എങ്ങനെ ജനങ്ങളെ സേവിക്കാൻ സാധിക്കുമെന്നും സരിത ചോദിക്കുന്നു. രാഷ്ട്രീയപ്രവർത്തനം ലാഭേച്ഛയോടാണ് മുകേഷ് കാണുന്നതെന്നും സരിത പരാതിയിൽ പറയുന്നുണ്ട്.
താനും തന്‍റെ മക്കളും മുകേഷിന്‍റെ ആശ്രയത്തോടുകൂടിയാണ് ജീവിക്കുന്നത്. തന്‍റെ രണ്ടാൺമക്കൾക്കും വരുമാനമില്ലെന്നും അവർ വിവാഹിതർ അല്ലെന്നും സരിതയുടെ പരാതിയിൽ പറയുന്നു. ഈ രണ്ടുകോളങ്ങളും യഥാർത്ഥ വിവരങ്ങൾ മറച്ചുവെച്ചാണ് മുകേഷ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നതെന്നും സരിത ആരോപിക്കുന്നു.
ഗർഭിണിയായിരിക്കെ തന്നെ മർദ്ദിച്ചയാളാണ് മുകേഷ്. അങ്ങനെയുള്ള ഒരാൾക്ക് എങ്ങനെ ജനങ്ങളെ സേവിക്കാൻ സാധിക്കുമെന്നും സരിത ചോദിക്കുന്നു. രാഷ്ട്രീയപ്രവർത്തനം ലാഭേച്ഛയോടാണ് മുകേഷ് കാണുന്നതെന്നും സരിത പരാതിയിൽ പറയുന്നുണ്ട്.