ആപ്പ്ജില്ല

യുവമോര്‍ച്ച ആക്രമണം: ശശി തരൂരിന് അധികസുരക്ഷ

ബിജെപിയ്ക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തരൂര്‍

Samayam Malayalam 16 Jul 2018, 6:22 pm
Samayam Malayalam tharoor.
തിരുവനന്തപുരം: യുവമോര്‍ച്ചയുടെ ഓഫീസ് ആക്രമണത്തിന് പിന്നാലെ ശശി തരൂര്‍ എംപിയുടെ സുരക്ഷ വര്‍ധിപ്പിക്കാൻ തീരുമാനം. തനിക്കും ഓഫീസിനും അധികസുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.

ശശി തരൂരിന്‍റെ ഔദ്യോഗികവാഹനത്തിന് പൈലറ്റ് വാഹനം ഏര്‍പ്പെടുത്തും. ഓഫീസിനും പോലീസ് കാവൽ ഏര്‍പ്പെടുത്താൻ തീരുമാനമായി. നിലവിൽ രണ്ട് ഗൺമാൻമാരാണ് ശശി തരൂരിനുള്ളത്.

ഹിന്ദു പാകിസ്ഥാൻ പരാമര്‍ശത്തിൽ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് തരൂരിന്‍റെ ഓഫീസിൽ കരിഓയിൽ ആക്രമണം നടത്തിയിരുന്നു. ഓഫീസ് ഭിത്തിയിൽ കരിഓയിൽ ഒഴിച്ച പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നിൽ റീത്ത് വെക്കുകയും ചെയ്തു. ഹിന്ദു പാകിസ്ഥാൻ ഓഫീസ് എന്ന ഫ്ലക്സും പ്രവര്‍ത്തകര്‍ ഓഫീസ് ബോര്‍ഡിനു സമീപം സ്ഥാപിച്ചു.

ബിജെപി ആശയങ്ങളെ ഗുണ്ടായിസം കൊണ്ടാണ് നേരിടുന്നത്. ജനപ്രതിനിധികളെയും ബിജെപിക്കെതിരെ സംസാരിക്കുന്നവരെയും നിശബ്ദരാക്കാനാണഅ ബിജെപിയുടെ ഇത്തരം പ്രതിഷേധമാര്‍ഗങ്ങള്‍. ഹിന്ദു പാകിസ്താന്‍ എന്ന പ്രയോഗത്തിലൂടെ ഞാൻ പാകിസ്താനെ പ്രകീര്‍ത്തിക്കുകയല്ല ചെയ്തത്, മറിച്ച് പാകിസ്താന്‍ ഒരു മതത്തി‍ന്‍റെ തത്വങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യമാണ് എന്നതുപോലെ ഹിന്ദു രാഷ്ട്രമാക്കുന്നതിലൂടെ ഇന്ത്യയും അങ്ങനെയാകുമെന്നാണ് ഞാൻ പറഞ്ഞത്. ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ മൗനം പാലിക്കുകയാണ്. എന്നാൽ ഹിന്ദുരാഷ്ട്രത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍എസ്എസ് മേധാവി തന്നെ സമ്മതിക്കുന്നുണ്ട്. ഞാൻ ഇത് പറഞ്ഞതിന് ബിജെപിക്കാര്‍ എന്നെ വിമര്‍ശിക്കുകയാണ്. ബിജെപിയുടെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഹിന്ദുക്കളുടെ പിന്തുണയുണ്ടെന്ന് തോന്നുന്നില്ല.
ശശി തരൂർ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്