തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് അന്വേഷണത്തെ തന്റെ സ്ഥലം മാറ്റം ബാധിക്കില്ലെന്ന് ക്രൈം ബ്രാഞ്ച് മുൻ മേധാവിയും എഡിജിപിയുമായ എസ് ശ്രീജിത്ത്. സർക്കാർ നിയോഗിച്ച ഒരു അന്വേഷണസംഘത്തിന് നേതൃത്വം നൽകുക മാത്രമാണ് താൻ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനോ അന്വേഷണസംഘത്തിനോ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് എഡിജിപിയുടെ പ്രതികരണം. തന്റെ സ്ഥലം മാറ്റം അന്വേഷണത്തെ ബാധിക്കുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. സർക്കാർ നിർദേശപ്രകാരം അന്വേഷണം പൂർവാധികം ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.
Also Read : പ്രധാനമന്ത്രി ഇന്ന് കശ്മീരിലെത്തും; അതീവ സുരക്ഷ, 20,000 കോടിയുടെ പദ്ധതികൾ നാടിന് സമർപ്പിക്കും
നടിയെ ആക്രമിച്ച കേസും ദിലീപ് ഉൾപ്പെട്ട വധഗൂഡാലോചനാ കേസും നിർണായ ഘട്ടത്തിലെത്തി നിൽക്കെ ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയതിൽ ആശങ്ക രേഖപ്പെടുത്തി പലരും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് എഡിജിപിയുടെ പ്രതികരണം.
ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയ നടപടിക്കെതിരെ സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു. ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി നിരാശാജനകമാണ്. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. കോടതി പോലും ഈ കേസ് ഗൗരവമായി കാണുന്നില്ലെന്നും ആനി രാജ പറഞ്ഞിരുന്നു.
Also Read : ഉദ്ധവിന്റെ വീടിനു മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് എംപി-എംഎൽഎ ദമ്പതികൾ: അറസ്റ്റ്
എസ് ശ്രീജിത്തിനെതിരെ അഭിഭാഷക സംഘടനകൾ ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നൽകിയതും കോടതി വിമർശനങ്ങളുമാണ് സ്ഥാനമാറ്റത്തിന് പിറകിലെന്നാണ് റിപ്പോർട്ടുകൾ. എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റി, ജയിൽ മേധാവിയായിരുന്ന ഷെയ്ഖ് ദർവേസ് സാഹിബിനെയാണ് ക്രൈംബ്രാഞ്ച് തലപ്പത്ത് നിയോഗിച്ചിരിക്കുന്നത്. എസ് ശ്രീജിത്തിനെ ട്രാൻസ്പോർട്ട് കമ്മീഷണറായാണ് നിയമിച്ചത്.
Also Read : പ്രധാനമന്ത്രി ഇന്ന് കശ്മീരിലെത്തും; അതീവ സുരക്ഷ, 20,000 കോടിയുടെ പദ്ധതികൾ നാടിന് സമർപ്പിക്കും
നടിയെ ആക്രമിച്ച കേസും ദിലീപ് ഉൾപ്പെട്ട വധഗൂഡാലോചനാ കേസും നിർണായ ഘട്ടത്തിലെത്തി നിൽക്കെ ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയതിൽ ആശങ്ക രേഖപ്പെടുത്തി പലരും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് എഡിജിപിയുടെ പ്രതികരണം.
ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയ നടപടിക്കെതിരെ സിപിഐ നേതാവ് ആനി രാജ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു. ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി നിരാശാജനകമാണ്. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. കോടതി പോലും ഈ കേസ് ഗൗരവമായി കാണുന്നില്ലെന്നും ആനി രാജ പറഞ്ഞിരുന്നു.
Also Read : ഉദ്ധവിന്റെ വീടിനു മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് എംപി-എംഎൽഎ ദമ്പതികൾ: അറസ്റ്റ്
എസ് ശ്രീജിത്തിനെതിരെ അഭിഭാഷക സംഘടനകൾ ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നൽകിയതും കോടതി വിമർശനങ്ങളുമാണ് സ്ഥാനമാറ്റത്തിന് പിറകിലെന്നാണ് റിപ്പോർട്ടുകൾ. എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റി, ജയിൽ മേധാവിയായിരുന്ന ഷെയ്ഖ് ദർവേസ് സാഹിബിനെയാണ് ക്രൈംബ്രാഞ്ച് തലപ്പത്ത് നിയോഗിച്ചിരിക്കുന്നത്. എസ് ശ്രീജിത്തിനെ ട്രാൻസ്പോർട്ട് കമ്മീഷണറായാണ് നിയമിച്ചത്.