വയനാട്: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ഒന്നര വർഷത്തോളം പീഡിപ്പിച്ച കോൺഗ്രസ് നേതാവ് ഒ.എം ജോർജിനായി പോലീസ് തെരച്ചിൽ തുടരുന്നു. വയനാട് ജില്ലയിൽ പോലീസ് സൂക്ഷ്‌മമായ തെരച്ചിൽ നടത്തിയെങ്കിലും ജോർജിനെ കണ്ടെത്താനായില്ല. മുൻ വയനാട് ഡിസിസി സെക്രട്ടറി കൂടിയാണ് ഒ.എം ജോർജ്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഇന്നലെ രാത്രി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുൻപിൽ രഹസ്യമൊഴി നൽകി. മൊഴിയുടെ പകർപ്പ് പോലീസ് ഇന്ന് ആവശ്യപ്പെടും. കേസിലെ പ്രതിയായ ഒ.എം ജോർജിനെ യും സഹായികളെയും ഇന്ന് പിടികൂടിയില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് ആദിവാസി ക്ഷേമസമിതി മുന്നറിയിപ്പ് നൽകി. ബന്ധുക്കളിൽ നിന്ന് ലഭിച്ച സൂചനകൾ അനുസരിച്ച് ജോർജ് ബെംഗലൂരുവിലോ മൈസൂരുവിലോ ഉണ്ടാകാനാണ് സാധ്യതയെന്നാണ് പോലീസ് നിഗമനം. ബത്തേരി അർബൻ ബാങ്ക് വൈസ് പ്രസിഡന്റ് സ്‌ഥാനത്ത് നിന്ന് ജോർജിനെ പുറത്താക്കണമെന്ന് ഡിവൈഎഫ്‌ഐഐ ആവശ്യപ്പെട്ടു.
ജോർജിനെ അറസ്റ്റ് ചെയ്‌തില്ലെങ്കിൽ സമരമെന്ന് ആദിവാസി സംഘടന
പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഇന്നലെ രാത്രി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുൻപിൽ രഹസ്യമൊഴി നൽകി. മൊഴിയുടെ പകർപ്പ് പോലീസ് ഇന്ന് ആവശ്യപ്പെടും. കേസിലെ പ്രതിയായ ഒ.എം ജോർജിനെ യും സഹായികളെയും ഇന്ന് പിടികൂടിയില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് ആദിവാസി ക്ഷേമസമിതി മുന്നറിയിപ്പ് നൽകി.
Samayam Malayalam 31 Jan 2019, 8:47 am
ഹൈലൈറ്റ്:
- ജോർജ് കർണാടകത്തിലേക്ക് കടന്നതായി സൂചന
- ബെംഗലൂരുവിലോ മൈസൂരുവിലോ ജോർജ് ഉണ്ടാകുമെന്ന് പോലീസ് നിഗമനം
- പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി