ആപ്പ്ജില്ല

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: അഡ്മിനിസ്ട്രേറ്ററെ മാറ്റി, മൂന്നംഗ സമിതിയ്ക്ക് ചുമതല

കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ബാങ്കിൻ്റെ അഡ്മിനിസ്ട്രേറ്ററെ മാറ്റി പകരം നാലംഗ സമിതിയ്ക്ക് ചുമതല നല്‍കിയത്.

Samayam Malayalam 30 Jul 2021, 10:14 am

ഹൈലൈറ്റ്:

  • സിപിഎമ്മിനെതിരെ പ്രതിപക്ഷ ആരോപണം
  • പ്രതികളെ സംരക്ഷിക്കില്ലെന്ന് സിപിഎം
  • കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kerala government set to amend cooperation laws soon
ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നു Photo: The Times of India/File
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വീണ്ടും നടപടി. സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തു നിന്ന് എംസി അജിത്തിനെ മാറ്റി പകരം മൂന്നംഗ സമിതിയ്ക്ക് ചുമതല നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കിൻ്റെ ഭരണം കൂടുതൽ കാര്യക്ഷമമാക്കാനാണ് നടപടിയെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
കേസിലെ പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് പുതിയ നടപടികള്‍. കസ്റ്റഡിയിലുള്ള പ്രതികളെ ക്രൈം ബ്രാഞ്ച് മൊഴി പഠിപ്പിക്കുകയാണെന്നാണ് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നത്. എന്നാൽ കേസിൽ അറസ്റ്റ് വേണമെന്നും പാര്‍ട്ടി പ്രതികളെ സംരക്ഷിക്കില്ലെന്നുമാണ് സിപിഎം നിലപാട്. കേസ് സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങള്‍ അസംബന്ധമാണെന്നും സിപിഎം വൃത്തങ്ങള്‍ പറയുന്നു.

Also Read: ഏറ്റുമുട്ടലിനിടെ വെടിയേറ്റതല്ല, ഡാനിഷ് സിദ്ദിഖിയെ താലിബാൻ കൊന്നത് ഐഡി കാർഡ് പരിശോധിച്ച ശേഷം

തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങള്‍ മനസ്സിലാക്കാനായി ബാങ്കിൻ്റെ രേഖകള്‍ പരിശോധിക്കുകയാണെന്നും ഇതിനു ശേഷം മാത്രമേ അറസ്റ്റിലേയ്ക്ക് കടക്കൂ എന്നുമാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ആറു ദിവസം മുൻപ് കേസിലെ പ്രതികളായ നാലു പേരെ അന്വേഷണസംഘം കസ്റ്റഡ‍ിയിലെടുത്തിരുന്നു.

Also Read: കൊവിഡ് വാക്സിനുകള്‍ സംയോജിപ്പിക്കാൻ വിദഗ്ദ്ധ പാനലിന്റെ ശുപാർശ; ഫലപ്രാപ്തി വര്‍ധിക്കുമോ എന്നും പരീക്ഷിക്കും

തൃശൂര്‍ അയ്യന്തോളിലെ ഫ്ലാറ്റിൽ നിന്ന് പിടികൂടിയ പ്രതികളെ പിപിഇ കിറ്റ് ധരിപ്പിച്ചായിരുന്നു പുറത്തെത്തിച്ചത്. നാട്ടുകാരാണ് ഇവരുടെ താവളം ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. കസ്റ്റ‍ഡിയിലെടുത്ത പ്രതികളുമായി അന്വേഷണസംഘം നാട്ടിലെത്തിയിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ടെങ്കിലും ആരും കസ്റ്റഡിയിൽ ഇല്ലെന്ന നിലപാടാണ് ക്രൈം ബ്രാഞ്ചിൻ്റേത്. എന്നാൽ സിപിഎം കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ക്രൈം ബ്ര‍ാഞ്ചിലെ ഒരു ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് കേസ് അട്ടിമറിക്കുന്നതെന്നാണ് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്